അധ്യാപികയുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ വിദ്യാര്‍ത്ഥി കുറ്റക്കാരന്‍; സ്വകാര്യചിത്രങ്ങള്‍ പകര്‍ത്തിയത് സ്റ്റാഫ് റൂമില്‍ മറന്നുവച്ച ഫോണില്‍ നിന്ന്

സ്‌കൂള്‍ അധ്യാപികയുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ വിദ്യാര്‍ത്ഥി കുറ്റക്കാരനെന്ന് പ്രത്യേക അന്വേഷണസമിതിയുടെ കണ്ടെത്തില്‍. യുഎസിലെ തെക്കന്‍ കരോളിനയിലെ സ്‌കൂളിലാണ് സംഭവം നടന്നത്.

സംഭവം ഇങ്ങനെ: ഫെബ്രുവരി പതിനെട്ടാം തീയതിയാണ് പരാതിക്ക് അടിസ്ഥാനമായ സംഭവം. അധ്യാപിക സ്റ്റാഫ് റൂമിലെ മേശപ്പുറത്ത് മറന്നുവച്ച മൊബൈല്‍ ഫോണ്‍ വിദ്യാര്‍ത്ഥി കൈക്കലാക്കുകയായിരുന്നു. തുടര്‍ന്ന് ഫോണിലുണ്ടായിരുന്ന അധ്യാപികയുടെ നഗ്‌നചിത്രങ്ങള്‍ വിദ്യാര്‍ത്ഥി തന്റെ ഫോണിലേക്ക് പകര്‍ത്തി. ശേഷം ഫോണ്‍ മേശപ്പുറത്ത് തന്നെ തിരികെ വയ്ക്കുകയും പിന്നീട് ഈ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയ വഴി പ്രചരിപ്പിക്കുകയായിരുന്നു.

അധ്യാപികയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് സംഭവം അന്വേഷിച്ചുവരികയായിരുന്നു. അന്വേഷണത്തില്‍ വിദ്യാര്‍ത്ഥി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതായി ഡെപ്യൂട്ടി സോളിസിറ്റര്‍ ജോണ്‍ ആന്റണി പറഞ്ഞു. വിദ്യാര്‍ത്ഥി പഠിക്കുന്ന സ്‌കൂളിലെ മുന്‍ അധ്യാപികയാണ് പരാതിക്കാരി.

സെക്കന്‍ഡ് ഡിഗ്രിയില്‍പ്പെടുന്ന കംമ്പ്യൂട്ടര്‍ കുറ്റകൃത്യമാണ് വിദ്യാര്‍ഥത്ഥി ചെയ്തിരിക്കുന്നത്. ജുവനൈല്‍ ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റിലെ വിചാരണയ്ക്ക് ശേഷം വിദ്യാര്‍ത്ഥി കുടുംബ കോടതി ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നും അന്വേഷണസംഘ മേധാവി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News