അഹമ്മദാബാദിലെ പലിശക്കാരനെ കൊന്നത് സ്വവർഗാനുരാഗിയായ കാമുകൻ; കൊലപാതകം പണത്തിനും ആഭരണത്തിനുമെന്നു പൊലീസ്

അഹമ്മദാബാദ്: അഹമ്മദാബാദിലെ പലിശക്കാരൻ രാകേഷ് പരമാറിന്റെ കൊലപാതകം പണത്തിനുവേണ്ടിയുള്ളതാണെന്നു തെളിഞ്ഞു. സ്വവർഗാനുരാഗിയായ സുഹൃത്താണ് പണത്തിനായി വാടകക്കൊലയാളിയുമായെത്തി കൊലപാതകം നടത്തിയതെന്നു പൊലീസ് കണ്ടെത്തി. പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിനിടെ ഒപ്പമുണ്ടായിരുന്ന വാടകക്കൊലയാളിയാണ് കൃത്യം നിർവഹിച്ചത്.

ഗുജറാത്തിലെ അഹമ്മദാബാദിലുള്ള പലിശക്കാരൻ രാകേഷിന്റെ മരണത്തിന്റെ ചുരുളഴിക്കാൻ പൊലിസ് നന്നേ കഷ്ടപ്പെടുകയായിരുന്നു. ഏപ്രിൽ പതിനഞ്ചിനാണ് രാകേഷ് ഫ്‌ളാറ്റിലെ കിടപ്പുമുറിയിൽ കൊല്ലപ്പെട്ടത്. അരയ്ക്കു കീഴെ നഗ്നമായ നിലയിലായിരുന്നു മൃതദേഹം. രാകേഷ് ധരിച്ചിരുന്ന ബ്രേസ്ലെറ്റ്, രണ്ടു മാല, മോതിരം എന്നിവ നഷ്ടമായിരുന്നു. കവർച്ചയായിരുന്നു കൊലപാതകികളുടെ ഉദ്ദേശമെന്നകാര്യത്തിൽ തുടക്കത്തിലേ സംശയമുണ്ടായിരുന്നു.

അഴുകിയ നിലയിലായിരുന്നു മൃതദേഹം. രാകേഷുമായി പ്രണയത്തിലായിരുന്ന തരംഗ് ഖത്രിക്കുവേണ്ടി സുഹൃത്ത് ഭവിക് ഗോസ്വാമിയാണ് കൊലപാതകം നടത്തിയത്. ഗോസ്വാമിയെയും രാകേഷിനു പരിചയമുണ്ടായിരുന്നു. ഏപ്രിൽ പതിനഞ്ചിന് കവർച്ച പദ്ധതിയിട്ട് ഇരുവരും രാകേഷിന്റെ ഫ്‌ളാറ്റിലെത്തി. തുടർന്ന് തരംഗും രാകേഷും പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു. ഇതിനിടയിൽ മുറിയിലെത്തിയ ഗോസ്വാമി രാകേഷിനെ കഴുത്തിൽ തുണികൊണ്ടു കുരുക്കിട്ടു ഞെരുക്കുകയായിരുന്നു.

മൂന്നുദിവസത്തിനു ശേഷമാണ് രാകേഷിനെക്കുറിച്ച് അറിവില്ലാത്തതിനെത്തുടർന്നു ബന്ധുക്കൾ ഫ്‌ളാറ്റിലെത്തി മൃതദേഹം കണ്ടെത്തിയത്. സംഭവദിവസം രാകേഷിന്റെ ഫ്‌ളാറ്റിൽനിന്നു ഉച്ചത്തിലുള്ള ശബ്ദം കേട്ടതായി അയൽവാസികൾ പറഞ്ഞു. ഇരുവരെയും കോടതി റിമാൻഡ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News