ആർഎസ്എസ് വേട്ട് വേണ്ട എന്നു പരസ്യമായി പറഞ്ഞ പാർട്ടിയാണ് സിപിഐഎം എന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. 1991-ൽ ബിജെപിയുമായി പരസ്യമായി കൂട്ടുകെട്ടുണ്ടാക്കിയത് ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലാണ്. എന്നിട്ട് ഇപ്പോൾ അങ്ങനെ ഉണ്ടായിട്ടില്ലെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞത് പരിഹാസ്യമാണ്. ഇപ്പോഴും പല മണ്ഡലങ്ങളിലും ബിജെപിയും യുഡിഎഫും തമ്മിൽ രഹസ്യ ധാരണയുണ്ട്. വിഎം സുധീരനെ ഇടയ്ക്കു നിർത്തിയാണ് ഉമ്മൻചാണ്ടി ഈ കൂട്ടുകെട്ട് ഉണ്ടാക്കുന്നത്. വിഎസിനെതിരെ നിയമനടപടിയുമായി മുന്നോട്ടു പോയാൽ അതിനെ പാർട്ടി നേരിടുമെന്നും കാടിയേരി പറഞ്ഞു.
തനിക്ക് ആർഎസ്എസ് ബന്ധമുണ്ടെന്നു പ്രചരിപ്പിക്കുന്നത് ന്യൂനപക്ഷ വോട്ടുകൾ ലക്ഷ്യമാക്കിയാണെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞിരുന്നു. മാത്രമല്ല മുഖ്യമന്ത്രിയടക്കം ഈ സർക്കാരിലെ മന്ത്രിമാർക്കെതിരെ സുപ്രീംകോടതിയിൽ ഉൾപ്പടെ 136 കേസുകളുണ്ടെന്ന ആരോപണം രണ്ടു ദിവസത്തിനകം പിൻവലിച്ചില്ലെങ്കിൽ പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here