വേനലില്‍ ചുട്ടുപൊള്ളി കേരളം; മലമ്പുഴയില്‍ 41.9 ഡിഗ്രി സെല്‍ഷ്യസ്; ചൂട് ഇനിയും കൂടുമെന്ന് വിദഗ്ധര്‍

പാലക്കാട്: സംസ്ഥാനത്ത് ഇന്ന് അനുഭവപ്പെട്ടത് റെക്കോഡ് ചൂട്. പാലക്കാട്ടെ മലമ്പുഴയില്‍ ഇന്ന് 41.9 ഡിഗ്രി സെല്‍ഷ്യസ് ചൂട് രേഖപ്പെടുത്തി. 2010ലും സംസ്ഥാനത്ത് ഇത്രയും കൂടിയ ചൂട് അനുഭവപ്പെട്ടിരുന്നു. ചൂട് വര്‍ദ്ധിച്ചതോടെ വായുസഞ്ചാരത്തിന്റെ കുറവുണ്ടായതും മേഘാവൃതമായ ആകാശവുമാണ് പാലക്കാട്ട് ചൂട് ഉയരാന്‍ കാരണമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.

മറ്റു ജില്ലകളിലും താപനില കുതിച്ചുയരുകയാണ്. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന താപനിലയാണ് കണ്ണൂരും കോഴിക്കോടും ഇക്കൊല്ലം രേഖപ്പെടുത്തിയത്. രണ്ടിടങ്ങളിലും രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന താപനില 39.1 ഡിഗ്രി സെല്‍ഷ്യസാണ്. വേനല്‍ മഴയിലുണ്ടായ കുറവാണ് ചൂട് കൂടാന്‍ കാരണമെന്ന് കാലാവസ്ഥാ വിദഗ്ദ്ധരുടെ അഭിപ്രായം. അടുത്ത രണ്ടാഴ്ച വീണ്ടും ചൂട് വര്‍ദ്ധിക്കാമെന്നും കാലാവസ്ഥ നിരീക്ഷ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. മേയ് മാസത്തിലും തല്‍സ്ഥിതി തന്നെ തുടരുമെന്നാണ് വിദഗ്ദ്ധര്‍ നല്‍കുന്ന സൂചന.

വേനല്‍ മഴയില്‍ 56 ശതമാനത്തിന്റെ കുറവാണ് സംസ്ഥാനത്ത് ഇത്തവണ ഉണ്ടായി. 118 മില്ലീമീറ്റര്‍ മഴകിട്ടേണ്ടിടത്ത് 52 മില്ലീമീറ്റര്‍ മാത്രമാണ് ലഭിച്ചത്. കാസര്‍കോടാണ് സംസ്ഥാനത്ത് വേനല്‍ മഴ ഏറ്റവും കുറവ് രേഖപ്പെടുത്തിയത്. കാസര്‍കോട് 99 ശതമാനമാനത്തിന്റെയും കണ്ണൂരില്‍ 96 ശതമാനമാനത്തിന്റെയും കുറവ് രേഖപ്പെടുത്തി. മലപ്പുറത്തും പാലക്കാടും 92 ശതമാനം വീതവും മഴകുറഞ്ഞു. വേനല്‍ കടുത്തതോടെ സംസംസ്ഥാനത്ത് കുടിവെള്ള ക്ഷാമം രൂക്ഷമാണ്. സംസ്ഥാനത്ത് സൂര്യതാപമേല്‍ക്കുന്നവരുടെ എണ്ണത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്. നദികള്‍ വറ്റിവരണ്ടതോടെ വളര്‍ത്തുമൃഗങ്ങളും ചത്തുവീഴുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News