സ്വന്തമായി ജിപിഎസ് സംവിധാനമുള്ള രാജ്യമെന്ന പദവിയിലേക്ക് ഇന്ത്യ; ഏഴാമത് ഗതിനിർണയ ഉപഗ്രഹം ഇന്നു വിക്ഷേപിക്കും

ശ്രീഹരിക്കോട്ട:സ്വന്തമായ ഗതിനിർണയ സംവിധാനം (ഗ്‌ളോബൽ പൊസിഷനിംഗ് സിസ്റ്റം അഥവാ ജിപിഎസ്) എന്ന നേട്ടം കൈവരിക്കുന്നതിലേക്ക് ഇന്ത്യ ഒരുപടി കൂടി അടുത്തു. ഇന്ത്യയുടെ ഗതിനിർണയ ഉപഗ്രഹ ശൃംഖലയിലെ അവസാന ഉപഗ്രഹം ഇന്നുച്ചയ്ക്ക് ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിക്കും. ഏഴാമത്തെയും അവസാനത്തെയും ഉപഗ്രഹമായ ഐആർഎൻഎസ്എസ് 1ജി ആണ് വിക്ഷേപിക്കുന്നത്. ഇതിനുള്ള 51.30 മണിക്കൂർ കൗണ്ട്ഡൗൺ ചൊവ്വാഴ്ച ആരംഭിച്ചിരുന്നു. ഇന്നുച്ചയ്ക്ക് 12.50നാണ് വിക്ഷേപണം. പിഎസ്എൽവിയുടെ പരിഷ്‌കരിച്ച എക്‌സ്.എൽ പതിപ്പായ പിഎസ്എൽവിസി 33 റോക്കറ്റിലാണ് ഉപഗ്രഹം വിക്ഷേപിക്കുക.

ഉപഗ്രഹം ബഹിരാകാകാശത്ത് എത്തുന്നതോടെ പുതിയൊരു ചരിത്രം കൂടി രചിക്കപ്പെടും. സ്വന്തമായി ജിപിഎസ് ഉപഗ്രഹ സംവിധാനമുള്ള രാജ്യമായി അമേരിക്കയ്ക്കും റഷ്യക്കുമൊപ്പം ഇന്ത്യയുടെ പേരും എഴുതിച്ചേർക്കപ്പെടും. ഇന്ത്യൻ ഭൂപ്രദേശത്തിന് പുറമേ 1500 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശത്തും ഈ സൗകര്യം ലഭ്യമാകും. സൈനിക, വാർത്തവിനിമയ മേഖലകളിൽ രാജ്യത്തിന് കൂടുതൽ കരുത്താർജിക്കാൻ ഉപഗ്രഹം ഇന്ത്യയെ സഹായിക്കും. ഇന്ത്യൻ മഹാസമുദ്രത്തിന്റെ വലിയൊരു ഭാഗവും ആഫ്രിക്കയുടെയും ഓസ്‌ട്രേലിയയുടെയും പകുതിയോളവും ഗൾഫ് മേഖലയും പാകിസ്താൻ ഉൾപ്പടെയുള്ള അയൽ രാജ്യങ്ങളും ചൈന ഏതാണ്ട് പൂർണമായും ഇന്ത്യൻ ജിപിഎസിന്റെ നിരീക്ഷണ പരിധിയിൽ വരും.

ചൈനയ്ക്കും ജപ്പാനും സ്വന്തമായി ഗതിനിർണയ ഉപഗ്രഹങ്ങളുണ്ടെങ്കിലും ഇത്ര വിപുലമായ ഉപഗ്രഹമില്ല. അവർക്ക് സ്വന്തം രാജ്യാതിർത്തിക്കുള്ളിൽ ഒതുങ്ങുന്ന ഉപഗ്രഹസംവിധാനം മാത്രമാണുള്ളത്. ഗതിനിർണയ ഉപഗ്രഹ വിക്ഷേപണത്തിനു യൂറോപ്പും ശ്രമം തുടങ്ങിക്കഴിഞ്ഞു. അമേരിക്കയുടെ ജിപിഎസിൽ 24 ഉപഗ്രഹങ്ങളാണുള്ളത്.

ഇന്ത്യൻ റീജിയണൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം (ഐആർഎൻഎസ്എസ്) പദ്ധതിക്ക് 2013 ജൂലൈയിലാണ് ഐഎസ്ആർഒ തുടക്കമിട്ടത്. 910 കോടി രൂപയാണ് പദ്ധതിക്ക് ചെലവു പ്രതീക്ഷിച്ചിരുന്നത്. ഏഴ് ഉപഗ്രഹങ്ങൾ ആകാശത്തും രണ്ട് ഉപഗ്രഹങ്ങൾ സ്റ്റാൻഡ് ബൈ ആയും ഉണ്ടാകും. ബഹിരാകാശത്തെ നാല് ഉപഗ്രഹങ്ങൾ ഭൂസ്ഥിര ഭ്രമണപഥത്തിലും മൂന്നെണ്ണം ഭൂമിയെ പ്രദക്ഷിണം ചെയ്യുന്ന ഭ്രമണപഥത്തിലുമായിരിക്കും.

ഇന്ത്യയുടെ ആദ്യ നാല് ഉപഗ്രഹങ്ങൾ കഴിഞ്ഞ വർഷം വിക്ഷേപിച്ചതോടെ ഗ്ലോബൽ പൊസിഷനിംഗ് സംവിധാനത്തിന്റെ പ്രവർത്തനം ചെറിയ തോതിൽ ആരംഭിച്ചിരുന്നു. അവസാന ഉപഗ്രഹവും ഭ്രമണപഥത്തിൽ എത്തിയാൽ ഒരു മാസത്തിനുള്ളിൽ ജിപിഎസിന്റെ പ്രവർത്തനം പൂർണതോതിൽ ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News