ആലുവ: എസ്എസ്എൽസി പരീക്ഷാഫലത്തിന്റെ പ്രിന്റൗട്ട് എടുത്തുമടങ്ങും വഴി പെൺകുട്ടി ആത്മഹത്യ ചെയ്തത് പ്രണയനൈരാശ്യം മൂലമെന്നു സൂചന. കുട്ടമശേരി സ്വദേശി പതിനഞ്ചുകാരിയായ അഖില രാജേഷാണ് കൂട്ടുകാരിക്കൊപ്പം നടന്നുവരുന്നതിനിടയിൽ പൊടുന്നനെ പെരിയാറിലേക്ക് എടുത്തുചാടിയത്. രണ്ടുവിഷയങ്ങളിൽ എ പ്ലസും നാലു ബിപ്ലസും രണ്ടു സി പ്ലസും രണ്ടു സിയും ഗ്രേഡുകൾ അഖില നേടിയിരുന്നു.
അഖിലയുടെ സുഹൃത്തായ ആൺകുട്ടിക്കെഴുതിയ കത്ത് പഴ്‌സിൽനിന്നു കണ്ടെടുത്തിട്ടുണ്ട്. പെരിയാറിലേക്കു ചാടിയ പാലത്തിനു മുകളിൽ ഈ പഴ്‌സ് അഖില ഉപേക്ഷിക്കുകയായിരുന്നു. സഹപാഠിയായ ഈ ആൺകുട്ടിയുടെ മാർക്ക്‌ലിസ്റ്റും പഴ്‌സിലുണ്ടായിരുന്നു. ഏഴ് എ പ്ലസുകളാണ് ഈ വിദ്യാർഥിക്കു കിട്ടിയത്. ഓട്ടോറിക്ഷയിലാണ് എഴുതുന്നതെന്നു പറഞ്ഞുള്ള കത്തിൽ താൻ മരിക്കുകയാണെന്ന് അഖില വ്യക്തമാക്കുന്നുണ്ട്.
അഖില പാലത്തിനു മുകളിൽനിന്നു പെരിയാറിലേക്കു ചാടുന്നതു കണ്ട് കൂട്ടുകാരി കരയുന്നതു കേട്ട് തൊട്ടടുത്തു നടൻ ദിലീപിന്റെ വീട്ടിൽ ജോലി ചെയ്തിരുന്ന മഹാരാഷ്ട്ര സ്വദേശി രക്ഷിക്കാൻ ശ്രമിച്ചിരുന്നു. പുഴയിൽ ചാടി അഖിലയെ കരയ്‌ക്കെും പിന്നീട് ആലുവ നജാത്ത് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എറണാകുളം ജനറൽ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനു ശേഷം മൃതദേഹം ഇന്നുച്ചകഴിഞ്ഞു വീട്ടുവളപ്പിൽ സംസ്‌കരിക്കും. അജിത-രാജേഷ് ദമ്പതികളുടെ മകളാണ്. ഏകസഹോദരൻ: അമൽ, എ സി മെക്കാനിക്കാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here