കരുണ എസ്‌റ്റേറ്റില്‍ സുധീരന്റെ നിലപാട് മാറിയോ; സുധീരന്‍ ആദര്‍ശവും പ്രതിച്ഛായയും വലിച്ചെറിഞ്ഞോയെന്നും കോടിയേരി

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് വിഎം സുധീരന്റെ നിലപാട് മാറ്റത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കരുണ എസ്‌റ്റേറ്റിലെ സര്‍ക്കാരിന്റെ കൊള്ളയ്ക്ക് കൂട്ടുനില്‍ക്കാനാവില്ലെന്നാണ് സുധീരന്‍ കെപിസിസി യോഗത്തില്‍ എടുത്ത നിലപാട്. ഇത് മാര്‍ച്ച് 16ലെ പ്രമുഖ പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. ആ സുധീരനാണ് കഴിഞ്ഞ ദിവസം ആടൂര്‍ പ്രകാശിന് ന് വോട്ട് തേടി കോന്നിയില്‍ പ്രസംഗിച്ചത്. ഇതാണോ സുധീരന്റെ ആദര്‍ശമെന്നും കോടിയേരി ബാലകൃഷ്ണന്‍ ചോദിക്കുന്നു.

മാര്‍ച്ച് 16ല്‍ നിന്നും ഏപ്രില്‍ 27ലേക്ക് എത്തിയപ്പോള്‍ സുധീരന്റെ നിലപാടും അഭിപ്രായവും എങ്ങിനെയാണ് മാറിയത്? ആരോപണ വിധേയരായവര്‍ മത്സരിക്കരുത്, മാറി നില്‍ക്കണം എന്നൊക്കെ പറഞ്ഞ് സ്വന്തം പ്രതിച്ഛായയും ആദര്‍ശ പരിവേഷവും ഊട്ടിയുറപ്പിച്ച സുധീരന്‍ ഇപ്പോള്‍ ആദര്‍ശവും നിലപാടുകളും വലിച്ചെറിഞ്ഞോ എന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് സംശയമുണ്ടെന്നും കോടിയേരി പറഞ്ഞു. ഫേസ്ബുക് പോസ്റ്റിലാണ് കോടിയേരിയുടെ വിമര്‍ശനം.

ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News