കുട്ടിയുണ്ടാകാൻ കോഴിക്കോട്ട് ഭാര്യയെ കാഴ്ചവച്ച ഭർത്താവും കൂട്ടുകാരനും അറസ്റ്റിൽ; ബലാത്സംഗം എതിർത്തു നിലവിളിച്ചപ്പോൾ ഭർത്താവ് വായ് പൊത്തിപ്പിടിച്ചെന്ന് യുവതി

കോഴിക്കോട്: കുട്ടിയുണ്ടാകാൻ ഭാര്യയെ കാഴ്ചവച്ച സംഭവത്തിൽ ഭർത്താവും കൂട്ടുകാരനും റിമാൻഡിൽ. വടകര സ്വദേശികളെയാണ് പതിനാലു ദിവസത്തേക്കു റിമാൻഡ് ചെയ്തത്. കോഴിക്കോട് എരഞ്ഞിപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് ഭാര്യയുമായി ലൈംഗികബന്ധത്തിലേർപ്പെടാൻ ഭർത്താവ് കൂട്ടുകാരന് സഹായം നൽകിയത്. ബലാത്സംഗം ചെറുത്തു നിലവിളിച്ച യുവതിയുടെ വായ് ഭർത്താവ് പൊത്തിപ്പിടിക്കുകയായിരുന്നു.

തനിക്ക് അസുഖമാണെന്നു വിശ്വസിപ്പിച്ചാണ് വടകര സ്വദേശിയായ യുവതിയെ ഭർത്താവ് കോഴിക്കോട് എരഞ്ഞിപ്പാലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. കൂട്ടുകാരനും ഒപ്പമുണ്ടായിരുന്നു. രാത്രിയിൽ മുറിയിൽവച്ചാണ് കൂട്ടുകാരൻ യുവതിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ശ്രമിച്ചത്. മുറിയിലുണ്ടായിരുന്ന ഭർത്താവ് എതിർക്കാതിരുന്നപ്പോൾ യുവതി വാവിട്ടു നിലവിളിക്കുകയായിരുന്നു. ഉടൻ ഭർ്ത്താവ് വായ് പൊത്തിപ്പിടിച്ചു.

രണ്ടു വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. കുട്ടികളുണ്ടാകാതിരുന്നതിനെത്തുടർന്നാണ് ഭാര്യയെ കൂട്ടുകാരന് കാഴ്ചവച്ചത്. ഇരുവരും കൃത്രിമ ഗർഭധാരണത്തിന് ചികിത്സ തേടാൻ തീരുമാനിച്ചതായി ഭർത്താവ് പറഞ്ഞതു കേട്ടാണ് സുഹൃത്ത് താൻ ഭാര്യയെ ഗർഭിണിയാക്കാമെന്നു പറഞ്ഞത്. ഭർത്താവ് ഇതു സമ്മതിക്കുകയായിരുന്നു. തുടർന്നു ചതിയിൽ യുവതിയെ ആശുപത്രിയിൽ എത്തിക്കുകയും കാഴ്ചവയ്ക്കുകയുമായിരുന്നു. സംഭവത്തെത്തുടർന്നു മാനസികമായി തകർന്ന യുവതി സ്വന്തം വീട്ടിലേക്കു പോവുകയും സഹോദരനോടു കാര്യം പറയുകയുമായിരുന്നു. തുടർന്നാണു പരാതി നൽകിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News