കോഴിക്കോട്: ആർഎസ്എസും ലീഗും കോഴിക്കോട്ട് വച്ച് ചർച്ച നടത്തിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇക്കാര്യം നിഷേധിക്കാൻ തയ്യാറുണ്ടോ എന്ന് കോടിയേരി വെല്ലുവിളിച്ചു. നിഷേധിച്ചാൽ തെളിവുകൾ പുറത്തുവിടാൻ തയ്യാറാണെന്നും കോടിയേരി വ്യക്തമാക്കി. ബിഡിജെഎസ് വഴിയാണ് ചർച്ചയ്ക്ക് കളമൊരുക്കിയത്. സംസ്ഥാനത്ത് ബിഡജെഎസും യുഡിഎഫും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടുണ്ട്. വെള്ളാപ്പള്ളിക്ക് ഭൂമി പതിച്ചുകൊടുത്തതിനുള്ള പ്രത്യുപകാരമാണ് ഈ വോട്ട് കച്ചവടമെന്നും കോടിയേരി കോഴിക്കോട് പറഞ്ഞു.
വിഎസിനെ ജനങ്ങൾ നേരിടുമെന്ന മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പ്രസ്താവന അക്രമത്തിനുള്ള ആഹ്വാനമാണെന്ന് കോടിയേരി പറഞ്ഞു. പ്രസ്താവന ഉമ്മൻചാണ്ടി പിൻവലിക്കണം. വിഎസ് പ്രസ്താവനകൾ നടത്തുന്നത് തുടർന്നാൽ ജനങ്ങൾ നേരിടുമെന്ന് ഉമ്മൻചാണ്ടി പറഞ്ഞിരുന്നു. ഇതിനെതിരെയാണ് കോടിയേരിയുടെ പരാമർശം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here