രശ്മി നായരുടെ നഗ്നചിത്രങ്ങള്‍; പൊലീസിനെതിരെ പരാതിയുമായി ഭര്‍ത്താവ് രാഹുല്‍ പശുപാലന്‍; ദൃശ്യങ്ങള്‍ പുറത്തുവിട്ടത് അന്വേഷണഉദ്യോസ്ഥരെന്ന് ആരോപണം

കൊച്ചി: കൊച്ചി ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസ് പ്രതി രാഹുല്‍ പശുപാലന്‍ പൊലീസിനെതിരെ പരാതിയുമായി ഹൈക്കോടതിയെ സമീപിക്കുന്നു. തന്റെയും ഭാര്യ രശ്മി നായരുടെയും നഗ്നചിത്രങ്ങള്‍ പൊലീസ് പ്രചരിപ്പിച്ചെന്ന പരാതിയുമായാണ് രാഹുല്‍ കോടതിയെ സമീപിക്കുന്നത്.

ഇരുവരുടെയും ഫ്‌ളാറ്റില്‍ നടത്തിയ റെയ്ഡില്‍ പൊലീസ് പിടിച്ചെടുത്ത ലാപ്‌ടോപ്പിലെയും മൊബൈല്‍ ഫോണിലെയും ചിത്രങ്ങള്‍ പൊലീസ് ചോര്‍ത്തിയെന്നാണ് പരാതി. രശ്മിയുടെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചത് കേസിനെ ബാധിക്കുമെന്ന നിയമോപദേശത്തെ തുടര്‍ന്നാണ് രാഹുല്‍ കോടതിയെ സമീപിക്കുന്നതെന്നാണ് സൂചന.

രശ്മിയുടെ നഗ്നദൃശ്യങ്ങള്‍ അടങ്ങിയ നൂറിലേറെ ഫോട്ടോയും, അന്‍പതോളം വീഡിയോയുമാണ് സോഷ്യല്‍മീഡിയ വഴി വ്യാപകമായി പ്രചരിച്ചത്. ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നില്‍ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരാണെന്നാണ് രാഹുലിന്റെ ആരോപണം. ചിത്രങ്ങള്‍ പുറത്തു വന്നത് കേസിന്റെ അന്വേഷണത്തെ സാരമായി ബാധിക്കുന്നുണ്ടെന്നും ഇതിനു പിന്നില്‍ പൊലീസിന്റെ ഗൂഡാലോചനയാണെന്നുമാണ് രാഹുലിന്റെ വാദം.

നേരത്തെ പൊലീസ് കസ്റ്റഡിയിലിരിക്കെ രാഹുലിന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്ന് ഒരു ഫോട്ടോ പോസ്റ്റു ചെയ്തിരുന്നു. പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ഫോട്ടോ നീക്കം ചെയ്യുകയും ചെയ്തിരുന്നു. പൊലീസ് തന്റെ മൊബൈല്‍ ഫോണ്‍ ദുരുപയോഗം ചെയ്യുകയാണെന്ന് മുന്‍പും രാഹുല്‍ ആരോപിച്ചിരുന്നു. ജയിലില്‍ കഴിയുമ്പോള്‍ രശ്മി ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്ന് ഒരു സുഹൃത്തിന് മിസ്ഡ് കോളും വന്നിരുന്നു. ഇതിന് പിന്നിലും അന്വേഷണഉദ്യോഗസ്ഥരാണെന്ന് ഇരുവരും കോടതിയില്‍ ഹാജരായപ്പോള്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

കഴിഞ്ഞ നവംബറിലാണ് ഓണ്‍ലൈന്‍ പെണ്‍വാണിഭവുമായി ബന്ധപ്പെട്ട് രാഹുല്‍ പശുപാലന്‍, ഭാര്യ രശ്മി എന്നിവരെയടക്കം 15 പേരെ അറസ്റ്റ് ചെയ്തത്. ഇരുവരും ഇപ്പോള്‍ ജാമ്യത്തിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel