ഇസ്താംബൂള്‍ ഭീകരാക്രമണം: കൊല്ലപ്പെട്ടവരില്‍ മുന്‍ രാജ്യസഭാ എംപിയുടെ മകനടക്കം രണ്ടു ഇന്ത്യക്കാര്‍

ഇസ്താംബൂള്‍: തുര്‍ക്കി തലസ്ഥാനത്തെ നിശാക്ലബ്ബിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ രണ്ടു ഇന്ത്യക്കാരും. മുന്‍ രാജ്യസഭാ എംപിയുടെ മകന്‍ അബിസ് റിസ്‌വി, ഗുജറാത്ത് സ്വദേശി ഖുഷി ഷാ എന്നിവരാണ് മരിച്ചത്. വിദേശകാര്യ മന്ത്രി സുഷമ സ്വരാജാണ് ഇക്കാര്യം അറിയിച്ചത്.

സാന്താക്ലോസിന്റെ വേഷത്തിലെത്തിയ അക്രമികള്‍ നടത്തിയ വെടിവെപ്പില്‍ 39 പേരാണ് കൊല്ലപ്പെട്ടത്. 40 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പ്രാദേശിക സമയം പുലര്‍ച്ചെ 1.30 ഓടെയായിരുന്നു ആക്രമണം.

ഏതാണ്ട് 700ഓളം ആളുകള്‍ നിശാക്ലബിലുണ്ടായിരുന്നതായാണ് കണക്ക്. പെട്ടെന്നു ആക്രമണം ഉണ്ടായപ്പോള്‍ ചിലരൊക്കെ തൊട്ടടുത്ത പുഴയിലേക്ക് ചാടിയാണ് രക്ഷപ്പെട്ടത്. അക്രമികള്‍ അറബി ഭാഷയാണ് സംസാരിച്ചിരുന്നതെന്നു വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here