ഭാര്യ വേർപിരിഞ്ഞ ദേഷ്യത്തിനു പുതുവർഷാഘോഷത്തിനു നേർക്ക് വെടിവയ്പ്പ്; ബ്രസീലിൽ 11 പേരെ വെടിവച്ചു കൊന്ന് അക്രമി സ്വയം ജീവനൊടുക്കി

റിയോ ഡി ജനീറോ: ഭാര്യ വേര്‍പിരിഞ്ഞ ദേഷ്യത്തിനു പുതുവര്‍ഷാഘോഷത്തിനു നേര്‍ക്ക് നടത്തിയ വെടിവയ്പ്പില്‍ ബ്രസീലിലും പുതുവർഷം രക്തത്തിൽ കുളിച്ചു. ബ്രസീലിലെ കാംപിനാസിൽ നടന്ന പുതുവർഷാഘോഷത്തിനിടെയുണ്ടായ വെടിവയ്പ്പിൽ 11 പേരാണ് മരിച്ചത്. 11 പേരെ വെടിവച്ചു കൊന്ന ശേഷം അക്രമി സ്വയം ജീവനൊടുക്കുകയായിരുന്നു. ഭാര്യയുമായി വേർപിരിഞ്ഞതിലുള്ള ദേഷ്യം മൂലമാണ് ഇയാൾ ആക്രമണം നടത്തിയതെന്നാണ് പറയപ്പെടുന്നത്. ഇയാളുടെ ഭാര്യയും മരിച്ചവരിൽ ഉണ്ടെന്നു കരുതുന്നു. ഇവരുടെ എട്ടു വയസുകാരൻ മകനും മരിച്ചു.

മരിച്ചവരുടെയും അക്രമിയുടെയും പേരു വിവരങ്ങൾ അധികൃതർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. മൊത്തം 15 പേർക്ക് വെടിയേറ്റതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പരുക്കേറ്റവരുടെ നില ഗുരുതരമായി തുടരുകയാണ്. അതുകൊണ്ടു തന്നെ മരണസംഖ്യ ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട്. അർധരാത്രി ഒരു സ്‌ഫോടനശബ്ദം പോലൊരു ശബ്ദം കേട്ടതായി അയൽവാസി പറഞ്ഞു. എന്നാൽ, അത് വെടിക്കെട്ടിന്റേതായിരിക്കുമെന്നാണ് കരുതിയത്. അതു വെടിക്കെട്ട് അല്ലായിരുന്നെന്നും വെടിവയ്പ്പ് നടന്നതായിരുന്നെന്നും പിന്നീടാണ് മനസ്സിലായതെന്നും അയാൾ പറഞ്ഞു.

വെടിയേറ്റവരിൽ ഒരാൾ ഓടിക്കയറിയത് ഇയാളുടെ വീട്ടുവളപ്പിലേക്കായിരുന്നു. രക്തം ഒലിപ്പിച്ച് സഹായം അഭ്യർത്ഥിച്ച് ഇയാൾ ഓടിയെത്തിയപ്പോഴാണ് സംഭവം വെടിവയ്പ്പ് ആണെന്നു മനസിലായത്. ബ്രസീലിൽ കുറ്റകൃത്യങ്ങൾ വർധിച്ചു വരുകയാണ്. അടിക്കടി വെടിവയ്പ്പുകൾ ഉണ്ടാകാറുണ്ട്. മയക്കുമരുന്ന് മാഫിയയും മറ്റു കുറ്റവാളികളും രാജ്യം അടക്കി ഭരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News