‘നിങ്ങളുടെ ശത്രു വാതിലുകളില്‍ ഒന്നാമതാകുന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു’: കെ. സുരേന്ദ്രന് ജെയ്ക്ക് സി തോമസിന്റെ മറുപടി

തിരുവനന്തപുരം: എകെജി സെന്ററിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ച് പരിപാടി നടത്തുമെന്ന് പറഞ്ഞ ബിജെപി നേതാവ് കെ. സുരേന്ദ്രന് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക്ക് സി തോമസിന്റെ മറുപടി. ഫേസ്ബുക്കിലൂടെയാണ് ജെയ്ക്കിന്റെ മറുപടി.

എ.കെ.ജി സെന്ററാണ് ടാര്‍ഗറ്റ്.
കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ഹെഡ് ക്വാര്‍ട്ടേഴ്‌സ്. അതിന്റെ വാതില്‍ ചവിട്ടി പൊളിക്കുമെന്നും അവിടെ ആര്‍.എസ്.എസ് പരിപാടി നടത്തുമെന്നുമാണ് സംഘപരിവാര്‍ നേതാവിന്റെ പ്രഖ്യാപനം.
പക്ഷെ അതൊരു ഇമോഷണല്‍ ഡിപ്രിവഷന്‍(ആനുപാതികമായ മാനസിക വളര്‍ച്ചയുടെ കുറവ്) മാത്രമാണെങ്കിലും.അത് സാധ്യാമാകുന്ന മനോനിലയുടെ പശ്ചാത്തലം തികഞ്ഞ രാഷ്ട്രീയ നിരാശയുടേതാണെന്നു കാണാന്‍ പ്രയാസമില്ല തന്നെ.

ഈ നാട്ടിലെ അരികുവല്‍ക്കരിക്കപ്പെട്ട ജീവിതങ്ങള്‍ക്ക് ക്ഷേത്ര പ്രേവശനത്തിനു വേണ്ടി ജാഥ നടത്തിയ എ.കെ.ജി യെ കുറുവടി കൊണ്ട് ആക്രമിച്ചു ബോധംകെടുത്തിയ ‘കണ്ടോത്തെ കുറുവടി’യുടെ പുതിയ കാല പ്രയോക്താക്കള്‍ ഇന്നും തങ്ങളുടെ ബ്രാഹ്മണിക്കല്‍ അജണ്ട നടപ്പാകുന്നതില്‍ തടസ്സമൊരുക്കുന്നത്,അന്ന് തങ്ങള്‍ അടിച്ചു ബോധം കെടുത്തിയ മനുഷ്യന്റെ സ്മരണകള്‍ പ്രോജ്വലമാക്കി തലയുയര്‍ത്തുന്ന എ.കെ.ജി സെന്റര്‍ തന്നെയാണ് എന്നത് അഭിമാനക്ഷതം അല്ല മറിച്ചു മനം നിറയ്ക്കുന്ന അഭിമാനബോധം തന്നെയാണ് പകരുന്നത്.

akg-centre
‘ബൊംബാര്‍ഡ് ദി ഹെഡ് ക്വാര്‍ട്ടേഴ്‌സ്’ എന്ന് ജനകീയ പോരാട്ടകാലത്തു മാവോപ്രഖ്യാപിച്ചിട്ടുണ്ട് . എന്നാല്‍,ഇന്ത്യയിലെ സ്വാതന്ത്ര്യ സമരം ജനകീയമായ കാലത്തു പോലും ബ്രിട്ടീഷ് രാജ്ഞിക്കു ഗാര്‍ഡ് ഓഫ് ഓര്‍ണര്‍ നല്‍കാനും,ത്രിവര്‍ണ്ണമായ ദേശീയ പതാകയൊരു രാജ്യതിന്മ ആണെന്ന് ലേഖനമെഴുതിയും കാലം കഴിച്ചത് കൊണ്ട് ചിലപ്പോള്‍ മാവോയെ ഒന്ന് പരതിയതുമാവാം,തെല്ലും പരാതിയില്ല .പക്ഷെ എ.കെ.ജി സെന്റര്‍ നിങ്ങളുടെ പരമമായ ലക്ഷ്യമാണ് എന്നറിയുമ്പോള്‍ തിരികെ മാരാര്‍ജി ഭവന്‍ എന്ന് പറയാനുള്ള അല്‍പ്പ ബുദ്ധിയാവില്ല മറിച്ചു കമ്മ്യൂണിസ്‌റുകാരായ കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഒക്കെയും ഉള്‍നിറഞ്ഞ തികഞ്ഞ രാഷ്ട്രീയാഭിമാനം മാത്രമാണ് നുരഞ്ഞു പൊന്തുക.

കാരണം സംഘപരിവാര്‍ കാലത്തും ഇന്ത്യന്‍ അതിജീവനത്തിന്റെ അവശേഷ തുരുത്തുകളില്‍ നിങ്ങളുടെ ശത്രു പട്ടികയില്‍ പ്രഥമസ്ഥാനത്തു ഇടതുപക്ഷം തന്നെയാണ്. രാജ്യത്തെ ‘നിക്കാര്‍സേന ‘ശാഖാ കണക്കില്‍ ഏറ്റവുമധികം കേരളത്തിലായിട്ടും,സുരേന്ദ്രനാദി ആര്‍.എസ്.എസ്.’ജി ‘മാര്‍ക്ക് സംഘ ജീവിതമെന്നത് നിരാശകളുടെ നീണ്ട തുരങ്കമാണ്.കാരണം ഒരു ‘കൗസര്‍ ഭാനു’വിന് പുകള്‍പെറ്റ ‘കേരള നിക്കര്‍ സേന’യ്ക്ക് ഇതുവരെയും ജന്മമേകാന്‍ ആയില്ല.ശാഖാ കണക്കില്‍ കാണ്ഡമാല്‍ ഉള്‍പ്പെടുന്ന ഒറീസ്സയും,മുസഫര്‍പൂര്‍ ഉലപ്പെടുന്ന വിസ്തൃതിയിലെ ഏറ്റവും വലിപ്പമേറിയ ആ യു.പി യും ബഹുദൂരം പിന്നിലായിട്ടും ഇവിടെ കന്യാസ്ത്രീയെ ബലാല്‍ക്കാരത്തിനു ഇരയാക്കിയ ഒരു ‘കാണ്ഡമാല്‍ ‘ ആവര്‍ത്തിക്കാന്‍,എന്തിനധികം ബ്രാഹ്മണന്‍ കഴിച്ച ഇലയുടെ എച്ചില്‍പുറത്തൂടെ ഉരുണ്ടിട്ടു മതി അധസ്ഥിതന്റെ ക്ഷേത്ര ദര്‍ശനം എന്നൊരു ‘ഉഡുപ്പി ക്ഷേത്ര മാതൃക’ എങ്കിലും നടപ്പിലാക്കാന്‍ കേരള ‘ശാഖാ പ്രമുഖ്’ സംഘത്തിന് കഴിയുന്നില്ല.

തലശ്ശേരിയും,മാരാമണ്ണും,മാറാട്ടും നിങ്ങളുടെ ”ഊരി പിടിച്ച കൊലക്കത്തിക്ക് മുന്‍പിലൂടെ നിര്‍ഭയം നടന്നു നീങ്ങി’,നിങ്ങളെ തോല്‍പ്പിക്കുകയും കേരളത്തിന്റെ മതനിരപേക്ഷത പരില്‍ക്കേകാതെ നിലനിര്‍ത്തുകയും ചെയ്ത രാഷ്ട്രീയ ഇച്ഛാശക്തിയുടെ ചുരുക്കപ്പേര് ഇടതുപക്ഷം എന്ന് തന്നെയായിരുന്നു,തന്നെയാവുന്നു.
എന്നിരുന്നാലും കേരളത്തിലും നിങ്ങളുടെ വിഷലിപ്തമായ നാവുകള്‍ അടങ്ങിയിരിക്കുന്നില്ല.

”അമ്മ വിഷമിക്കേണ്ട,നമുക്കീ നാലുകെട്ട് പൊളിക്കണം.പകരമൊരു ചെറിയ വീട് പണിയണം.കാറ്റും വെളിച്ചവും ആവോളം കടന്നു പോവുന്നൊന്നു.’ ‘ഭഗോതീം ദൈയവ്ങ്ങളും ഉള്ള ഇടങ്ങള്‍ പൊളിക്കോ ..?’ എന്ന ചോദ്യത്തിന് നിറഞ്ഞ പ്രതിധ്വനികളുള്ള ചിരി മറുപടിയാക്കിയ അപ്പുണ്ണിയെ സമ്മാനിച്ച,’നാലുകെട്ട്’ പൊളിച്ചു കളഞ്ഞ,ആ സ്ട്രീം ഓഫ് കോണ്‍ഷ്യസ്‌നസ് ന്റെ മാന്ത്രിക കരങ്ങളുടെ എം.ടി ,പക്ഷെ ശബ്ദിക്കരുത് എന്നാണ് നിങ്ങള്‍ പ്രഖ്യാപിക്കുന്നത്.
എം.ടി.യും വിമര്‍ശിക്കപ്പെടണം,പക്ഷെ ശബ്ദിക്കാന്‍ പാടില്ലായെന്നു നിങ്ങള്‍ പറയുമ്പോള്‍ നിങ്ങളുടെ നാവിനു വിമര്‍ശനത്തിന്റെ ഗാംഭീര്യമല്ല മറിച്ചു ആയുധത്തിന്റെ ഭീഷണി സാദ്രശ്യമാണ് കൈവരുന്നത്.
ഗാന്ധി മുതല്‍ കല്ബുര്ഗിയും,പന്‌സാരെയും,ധാബോല്‍ക്കറും ഒടുങ്ങിപ്പോയ വെടിയുണ്ടകളുടെ ഗന്ധകപ്പൂകയാണ് നിറയുന്നത്.

K-Surendran

പെരുമാള്‍ മുരുകന്റെ എഴുത്തിന്റെ കഴുത്തൊടിച്ച കൈകളാണ് ഉയരുന്നത്. പക്ഷെ കേരളം എം.ടി യ്‌ക്കൊപ്പമാവുന്നു നിങ്ങള്‍ എതിര്‍പക്ഷത്തും. കമലിനെ കമാലുദ്ധീനാക്കിയ രാഷ്ട്രീയശഌലലങ്ങളുടെ കാലത്തും കേരളം പക്ഷെ കമലോനൊപ്പമായിരുന്നു,നിങ്ങള്‍ മാത്രമായിരുന്നു എതിര്‍പക്ഷത്. നിങ്ങള്‍ എതിര്പക്ഷത്തു ഭയം നിറച്ചപ്പോഴെക്കെയും കേരളത്തെ ഒറ്റകെട്ടാക്കി സംരക്ഷിച്ച രാഷ്ട്രീയസ്ഥൈര്യം അത് ഇടതുപക്ഷമായിരുന്നു.
അതുകൊണ്ടു തന്നെ സമരസപ്പെടലുകളുടെ കാലത്തും സമരശരികള്‍ തലപോയാലും ശെരിയെന്നപോല്‍ വിളിച്ചുപറയുന്ന രാഷ്ട്രീയ ദൗത്യം അനസ്യൂതം തുടരുക തന്നെ ചെയ്യും.

മുഹമ്മദ് അഖ്‌ലാഖിന്റെയും,ഉലയായി ജ്വലിച്ച ഉനയുടെയും,നക്ഷത്ര ജ്വാല പുരണ്ട രോഹിത് വെമൂലയുടെയും കാലങ്ങളില്‍ സംഘപരിവാര്‍ സ്വപ്നങ്ങളില്‍ ഇടിമുഴക്കം തീര്‍ക്കുന്നത് ഇടതുപക്ഷമാണെന്ന് അവുമ്പോള്‍,എ.കെ.ജി സെന്ററിന്റെ വാതില്‍ നിങ്ങളുടെ ശത്രൂ വാതിലുകളില്‍ ഒന്നാമത്തേത് തന്നെയെന്ന് ആവുമ്പോള്‍ സമുജ്ജ്വലമായ അഭിമാനബോധത്താല്‍ ഞങ്ങള്‍ മുന്‍പോട്ടു തന്നെയാണ്. കാരണം നിങ്ങളുടെ ഹിറ്റചാര്‍ട്ടില്‍ ധ്വിതീയമാവിത്തിടത്തോളം കാലം ഞങ്ങളുടെ മാര്‍ഗം സമ്പൂര്‍ണ ശെരിയാവുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News