മദ്യലഹരിയിൽ ബലാൽസംഗം ചെയ്യാൻ ശ്രമിച്ച അച്ഛനെ മകൾ തലയ്ക്കടിച്ചു കൊന്നു; മുമ്പും പീഡിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നു പതിനാലുകാരി

ലഖ്‌നൗ: മദ്യലഹരിയിൽ അച്ഛൻ മകളാണെന്നു മറന്നു. ബലാൽസംഗം ചെയ്യാൻ ശ്രമിച്ച അച്ഛനെ പതിനാലുകാരിയായ മകൾ ഇരുമ്പുവടി കൊണ്ട് തലയ്ക്ക് അടിച്ചു കൊന്നു. ഉത്തർപ്രദേശിലെ ബാരെല്ലയിലാണ് സംഭവം ഉണ്ടായത്. മദ്യലഹരിയിൽ അച്ഛൻ കയറിപ്പിടിച്ചപ്പോൾ രക്ഷപ്പെടാനായി ഇരുമ്പുദണ്ഡ് കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. രാത്രിയിൽ നടന്ന സംഭവത്തിൽ വാഹനം കിട്ടാത്തതിനാൽ ആളെ ആശുപത്രിയിൽ എത്തിക്കാനായില്ല. പുലർച്ചെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. പെൺകുട്ടിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

മദ്യലഹരിയിൽ വീട്ടിലെത്തിയ പിതാവ് തന്നെ കയറിപ്പിടിക്കുകയും ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയുമായിരുന്നുവെന്ന് പെൺകുട്ടി പൊലീസിനു മൊഴി നൽകി. ഈ സമയം അമ്മ വീട്ടിൽ ഉണ്ടായിരുന്നില്ല. രക്ഷപ്പെട്ട് കുതറിയോടിയ താൻ അടുക്കളയിൽ കയറി. എന്നാൽ, പിന്തുടർന്നെത്തിയ പിതാവ് വീണ്ടും തന്നെ കയറിപ്പിടിച്ചു. ഇതോടെ സമീപത്തിരുന്ന ഇരുമ്പ് കമ്പി കൊണ്ട് പിതാവിന്റെ തലയ്ക്ക് അടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തലയ്‌ക്കേറ്റ മുറിവിൽ നിന്നും രക്തം വാർന്നാണ് മരണം സംഭവിച്ചത്.

തലയ്ക്ക് അടിയേറ്റ് അച്ഛൻ വീണപ്പോൾ മകൾ അമ്മയെ ഫോണിൽ വിവരം അറിയിച്ചു. അയൽക്കാരുടെ സഹായത്തോടെ ആശുപത്രിയിൽ എത്തിക്കാനായിരുന്നു അമ്മ പറഞ്ഞത്. അമ്മ നിർദേശിച്ചതനുസരിച്ച് ആംബുലൻസിനായി വിളിച്ചെങ്കിലും കിട്ടിയില്ല. തുടർന്ന് അയൽക്കാരുടെ സഹായം തേടി. എന്നാൽ, ആരും പെൺകുട്ടിയെ സഹായിക്കാൻ തയ്യാറായില്ല. പുലർച്ചെ അമ്മ എത്തിയ ശേഷമാണ് ആശുപത്രിയിൽ എത്തിച്ചത്. പക്ഷേ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയാണ് പെൺകുട്ടി. അച്ഛൻ മുമ്പും തന്നോട് ഇത്തരത്തിൽ മോശമായി പെരുമാറിയിട്ടുണ്ടെന്നു പെൺകുട്ടി പറഞ്ഞു. ഇക്കാര്യം അമ്മയോടും പറഞ്ഞിരുന്നതായി പെൺകുട്ടി പൊലീസിനു മൊഴി നൽകി. സ്വയരക്ഷയ്ക്കായി കൊലപ്പെടുത്തി എന്ന തരത്തിൽ ആണ് എഫ്‌ഐർ രജിസ്റ്റർ ചെയ്തിട്ടുള്ളതെന്നു പൊലീസ് സൂപ്രണ്ട് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News