ബംഗളുരുവിൽ വീണ്ടും യുവതി ലൈംഗിക അതിക്രമത്തിനിരയായി; സഹായം അഭ്യർത്ഥിച്ചിട്ടും തിരിഞ്ഞു നോക്കാത്ത വനിതാ പൊലീസ്; ദൃശ്യങ്ങൾ സിസിടിവിയിൽ

ബംഗളുരു: പുതുവർഷരാവിലെ അതിക്രമങ്ങളുടെ ഞെട്ടൽ മാറും മുമ്പേ ബംഗളുരുവിൽ വീണ്ടും യുവതി ലൈംഗിക അതിക്രമത്തിനിരയായി. ബംഗളുരുവിലെ കെജി ഹള്ളിയിലാണ് ബസ് സ്റ്റോപ്പിലേക്ക് നടന്നു പോകുകയായിരുന്ന യുവതി ലൈംഗിക അതിക്രമത്തിനിരയായത്. യുവതിയെ കയറിപ്പിടിച്ച ശേഷം അക്രമി പെട്ടെന്നു ഓടിപ്പോയി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ബംഗളുരു പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

പുതുവർഷരാവിൽ പെൺകുട്ടികൾ കൂട്ടത്തോടെ ലൈംഗിക അതിക്രമത്തിനു ഇരയായിരുന്നു. ആഘോഷം കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുകയായിരുന്ന യുവതിയെ ആക്രമിച്ചതിനു നാലു പേരെ ഇന്നലെയാണ് അറസ്റ്റ് ചെയ്തത്. ഇതിനു പിന്നാലെയാണ് പുതിയ സംഭവം ഇന്നലെ കെജി ഹള്ളിയിൽ നിന്നു റിപ്പോർട്ട് ചെയ്യപ്പെടുന്നത്. വെള്ളിയാഴ്ച പുലർച്ചെ ബസ് സ്റ്റോപ്പിലേക്കു നടന്നു പോകുന്നതിനിടെ പിന്നാലെയെത്തിയ ഒരാൾ തന്നെ കയറിപ്പിടിക്കുകയായിരുന്നെന്നാണ് പരാതി. ഒരാൾ തന്നെ പിന്തുടർന്നു കയ്യേറ്റത്തിനു ശ്രമിച്ചു. തെരുവുപട്ടികൾ കുരച്ചപ്പോൾ അടുത്ത വീടുകളിൽ ഉള്ളവർ പുറത്തേക്കു വരുമെന്ന് ഭയന്ന് അക്രമി ഓടിപ്പോവുകയായിരുന്നുവെന്നും യുവതി പൊലീസിനു മൊഴി നൽകി.

സംഭവത്തിൽ യുവതിക്കു പരുക്കേറ്റിട്ടുണ്ട്. യുവതിയുടെ ചുണ്ടിനും നാവിനും കൈയ്ക്കും കാൽവിരലുകൾക്കുമാണ് പരുക്കേറ്റിട്ടുള്ളത്. യുവതി ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. ലൈംഗികാതിക്രമത്തിന് ഇരയായെന്നു കാണിച്ച് യുവതി പൊലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

പുതുവൽസര ദിനത്തിൽ ബംഗളുരുവിലെ കമ്മനഹള്ളിയിൽ മറ്റൊരു യുവതിക്കു നേരെ അതിക്രമം നടന്നിരുന്നു. ഇതിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. കേസിൽ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതിനു പിന്നാലെയാണ് വീണ്ടും ബെംഗളൂരുവിൽ പെൺകുട്ടിക്ക് നേരെ അതിക്രമം ഉണ്ടായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News