ലഖ്‌നൗ: തൊഴിലാളികളുടെ താമസസ്ഥലത്തേക്ക് കാർ പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ നാലു മരണം. ആറു പേർക്ക് പരുക്കേറ്റു. ലഖ്‌നൗവിലെ ദാലിബാഗ് പ്രദേശത്തെ ഒരു കമ്പനിയിലെ തൊഴിലാളികൾ കൂട്ടത്തോടെ താമസിക്കുന്ന സ്ഥലത്തേക്കാണ് കാർ പാഞ്ഞു കയറിയത്. വാഹനം ഓടിച്ചിരുന്നയാൾ മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു. രണ്ടു പേരെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. സംഭവസമയം ഏകദേശം 35 തൊഴിലാളികളുണ്ടായിരുന്നെന്നു പറയപ്പെടുന്നു.
ഇന്നു പുലർച്ചെയാണ് അപകടം ഉണ്ടായത്. തൊഴിലാളുകളുടെ താമസ സ്ഥലത്തേക്ക് ഹ്യൂണ്ടായ് ഐ20 കാർ നിയന്ത്രണം വിട്ട് പാഞ്ഞുകയറുകയായിരുന്നു. അമിത വേഗതിലായിരുന്നു കാറെന്ന് റിപ്പോർട്ടുണ്ട്. മരിച്ചവരെല്ലാം ദിവസ വേതനക്കാരാണ്. അപകടം നടന്നയുടൻ കാറിലുണ്ടായിരുന്ന എല്ലാവരും ഓടിരക്ഷപ്പെട്ടു. പിന്നീട് രണ്ടു പേരെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി.
മൂന്നു പേർ ഇപ്പോഴും ഒളിവിലാണ്. ഒളിവിൽ പോയവരിൽ ഒരു പ്രാദേശിക രാഷ്ട്രീയ നേതാവിന്റെ മകനും ഉൾപ്പെടുന്നതായി റിപ്പോർട്ടുകളുണ്ട്. മദ്യപിച്ചാണ് ഇവർ വാഹനമോടിച്ചതെന്ന് നിഗമനം. പ്രദേശത്തെ ഒരു കമ്പനിയിലെ തൊഴിലാളികളാണ് അപകടത്തിനിരയായത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here