എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് കീടനാശിനി കമ്പനികള്‍ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി; ഉത്തരവ് ഡിവൈഎഫ്‌ഐയുടെ ഹര്‍ജിയില്‍

ദില്ലി: എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് കീടനാശിനി കമ്പനികള്‍ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി. കമ്പനികള്‍ മൂന്നുമാസത്തിനുള്ളില്‍ നഷ്ടപരിഹാരം നല്‍കണമെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. കമ്പനികള്‍ നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ കേന്ദ്രസര്‍ക്കാരിനെ സമീപിക്കാമെന്നും കോടതി നിര്‍ദേശിച്ചു. ഡിവൈഎഫ്‌ഐ നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് കോടതി നിര്‍ദേശം.

മൂന്നു മാസത്തിനുള്ളില്‍ ദുരന്തബാധിതരായവര്‍ക്ക് അഞ്ചുലക്ഷം രൂപ വീതം കമ്പനികള്‍ നല്‍കണമെന്നാണ് കോടതി അറിയിച്ചത്. കൂടാതെ ആജീവനാന്ത വൈദ്യ പരിരക്ഷ നല്‍കാനും കോടതി ഉത്തരവില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News