യൂട്യൂബില്‍ താരമാകാന്‍ യുവതികളെ ചുംബിച്ച് ഓടി രക്ഷപ്പെട്ട യുവാവ് പിടിയില്‍; എ‍ഴുപതിനായിരം രൂപ സമ്പാദിച്ചെന്ന് പിടിയിലായ ക്രേസി സുമിത്

ദില്ലി: പട്ടാപ്പകല്‍ യുവതികളെ ചുംബിച്ച് ഓടിരക്ഷപ്പെട്ട യൂട്യൂബിലെ താരമായ യുവാവ് പിടിയില്‍. ദ ക്രേസി സുമിത് എന്ന പേരില്‍ യൂട്യൂബില്‍ നിരവധി ശ്രദ്ധേയമായ ഷോര്‍ട് വീഡിയോകള്‍ പോസ്റ്റ് ചെയ്യാറുള്ള സുമിത് കുമാര്‍ സിംഗാണ് പിടിയിലായത്. യൂട്യൂബില്‍ ചുംബന വീഡിയോ പോസ്റ്റ് ചെയ്ത് ഹിറ്റുണ്ടാക്കാനാണ് താന്‍ ഇതു ചെയ്തതെന്നു സുമിത് പൊലീസിനോടു പറഞ്ഞു. സുമിതിനൊപ്പമുണ്ടായിരുന്ന കാമറാമാനും പിടിയിലായിട്ടുണ്ട്. താന്‍ ചുംബിച്ച യുവതികള്‍ക്കു ഷൂട്ടിംഗ് ആണെന്ന് അറിയാമായിരുന്നെന്നും ഇവരില്‍ ചിലര്‍ തന്‍റെ സംഘത്തിന്‍റെ ഭാഗമായിരുന്നെന്നും സുമിത് പറഞ്ഞു.

കൊണാട്പ്ലേസില്‍ തിരക്കിനിടയില്‍ യുവതികളെ കടന്നുപിടിച്ച് ചുംബിച്ച് സുമിത് ഓടി രക്ഷപ്പെട്ട സംഭവം സോഷ്യല്‍മീഡിയയില്‍ വന്‍ ചര്‍ച്ചയായിരുന്നു. ഇത്തരത്തിലുള്ള വീഡിയോകള്‍ ഷൂട്ട് ചെയ്തു യൂട്യൂബില്‍ പോസ്റ്റ് ചെയ്ത് ഹിറ്റുകള്‍ ഉണ്ടാക്കുന്ന ശീലം സുമിതിനുണ്ട്. യുവതികളെ ചുംബിക്കുന്ന വീഡിയോയിലൂടെ തനിക്കു മണിക്കൂറുകള്‍ക്കുള്ളില്‍ യൂട്യൂബിലൂടെ 70000 രൂപ സമ്പാദിക്കാനായെന്നും സുമിത് പൊലീസിനോടു പറഞ്ഞു.

വീണ്ടും വിളിപ്പിക്കുമ്പോള്‍ ഹാജരാകാമെന്ന ഉപാധിയില്‍ രണ്ടുപേരെയും പൊലീസ് വിട്ടയച്ചു. വീഡിയോകളില്‍ പ്രത്യക്ഷപ്പെടുന്ന സ്ത്രീകളുടെ മൊ‍ഴിയെടുത്ത ശേഷമേ കേസെടുക്കുന്ന കാര്യത്തില്‍ തീരുമാനമാകൂ. പൊതുസ്ഥലത്ത് അശ്ലീലം കാട്ടിയെന്നും സ്ത്രീകളെ ഉപദ്രവിച്ചുവെന്നുമുള്ള കുറ്റങ്ങള്‍ ചുമത്തി ഇരുവരെയും അറസ്റ്റ് ചെയ്യാന്‍ സാധിക്കുമെന്നു പൊലീസ് വ്യക്തമാക്കി.

സത്യജിത് കദ്യാന്‍ എന്ന കാമറാമാനൊപ്പമാണ് ഇരുവരും യൂട്യൂബ് ചാനല്‍ നടത്തിയിരുന്നത്. ഗുഡ്ഗാവില്‍നിന്നായിരുന്നു നടത്തിപ്പ്. ഇരുവരും കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ വിദ്യാര്‍ഥികളാണ്. ക‍ഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇത്തരത്തില്‍ മുപ്പത്തഞ്ചു ഷോര്‍ട്ട് വീഡിയോകള്‍ ഇവര്‍ യൂട്യൂബില്‍ ചേര്‍ത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഓരോ വീഡിയോക്കും ഒരു ലക്ഷത്തിലധികം ഹിറ്റുകള്‍ നേടാന്‍ ക‍ഴിഞ്ഞിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News