കൊടുങ്ങല്ലൂരിൽ സദാചാര ഗുണ്ടകളുടെ അഴിഞ്ഞാട്ടം; സംശയകരമായ സാഹചര്യത്തിൽ കണ്ടെന്നാരോപിച്ച് യുവാവിനെ നഗ്നനാക്കി കെട്ടിയിട്ട് തല്ലിച്ചതച്ചു; പ്രബുദ്ധ കേരളത്തിനു ഇതിൽപരം നാണക്കേടില്ല

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിൽ സദാചാര ഗുണ്ടകളുടെ അഴിഞ്ഞാട്ടം. സംശയകരമായ സാഹചര്യത്തിൽ കണ്ടെന്ന് ആരോപിച്ച് യുവാവിനെ സദാചാര ഗുണ്ടകൾ കെട്ടിയിട്ട് തല്ലിച്ചതച്ചു. നഗ്നനാക്കി ഇലക്ട്രിക് പോസ്റ്റിൽ കെട്ടിയിട്ടായിരുന്നു മണിക്കൂറുകൾ നീണ്ട സദാചാര വിചാരണ. ഇതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്തു. അഴീക്കോട് മേനോൻ ബസാറിൽ ശനിയാഴ്ച രാത്രിയാണ് വടക്കെ ഇന്ത്യൻ മോഡൽ ശിക്ഷാരീതി നടപ്പിലാക്കിയത്.

സംശയകരമായ സാഹചര്യത്തിൽ കണ്ടെന്നാരോപിച്ച് മേനോൻ ബസാർ പള്ളിപ്പറമ്പിൽ സലാമി (47) നെയാണ് ഒരു സംഘം ആളുകൾ ചേർന്ന് വിവസ്ത്രനാക്കി റോഡരികിലെ വൈദ്യുതി പോസ്റ്റിൽ കെട്ടിയിട്ട് മർദ്ദിച്ചത്. മണിക്കൂറുകളോളം നീണ്ട വിചാരണ ക്കൊടുവിൽ പൊലീസെത്തിയാണ് ഇയാളെ മോചിപ്പിച്ചത്. സാരമായി പരുക്കേറ്റ സലാം കൊടുങ്ങല്ലൂർ താലൂക്ക് ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സയിലാണ്.

സംഘം ചേർന്നുള്ള മർദ്ദനത്തിൽ സലാമിന്റെ മൂന്ന് പല്ലുകൾ നഷ്ടപ്പെട്ടു. ഇയാളുടെ ശരീരം മുഴുവൻ മർദ്ദനമേറ്റ പാടുകളുണ്ട്. ഇയാളെ ആക്രമിച്ച സംഘം മൊബൈൽ ഫോണിൽ ചിത്രം പകർത്തി വാട്‌സ് ആപ്പ് വഴി പ്രചരിപ്പിക്കുകയും ചെയ്തു. സലാമിന്റെ പരാതിയിൻമേൽ കൊടുങ്ങല്ലൂർ പൊലീസ് കേസെടുത്ത് അന്വഷണമാരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News