കൊച്ചു പെൺകുട്ടികളെ പീഡിപ്പിക്കുന്നതു തനിക്ക് ഹരമായിരുന്നു; 500 കുട്ടികളെ പീഡിപ്പിച്ചതിനു അറസ്റ്റിലായ തയ്യൽക്കാരൻ; തനിക്ക് അമാനുഷിക ശക്തിയുണ്ടെന്നു വിശ്വസിച്ചു

ദില്ലി: കൊച്ചു പെൺകുട്ടികളെ പീഡിപ്പിക്കുന്നത് തനിക്കൊരു ഹരമായിരുന്നെന്നു 500 പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ തയ്യൽക്കാരന്റെ മൊഴി. തമാശയ്ക്കു ചെയ്തു തുടങ്ങിയതാണെന്നും പിന്നീട് ഇതൊരു രസമായെന്നും സുനിൽ റസ്‌തോഗി മൊഴി നൽകി. കൊച്ചു പെൺകുട്ടികളെ പീഡിപ്പിക്കുന്നത് തനിക്കൊരു ഹരമായിരുന്നെന്നും റസ്‌തോഗി പൊലീസിനു മൊഴി നൽകി. തനിക്കു അമാനുഷിക ശക്തികളുണ്ടെന്നു വിശ്വസിച്ചിരുന്ന റസ്‌തോഗി ഇതിനായി പതിവായി ദില്ലിയിലേക്കു യാത്രകൾ നടത്തുകയും ചെയ്തു. ഇക്കഴിഞ്ഞ 14നാണ് റസ്‌തോഗിയെ അറസ്റ്റ് ചെയ്തത്.

ഏഴു വയസ്സിനും 11 വയസ്സിനും ഇടയ്ക്ക് പ്രായമുള്ള പെൺകുട്ടികളെയാണ് റസ്‌തോഗി പീഡനത്തിനു ഇരയാക്കിയിരുന്നത്. മാതാപിതാക്കൾ വ്‌സ്ത്രം തന്നുവിട്ടിട്ടുണ്ടെന്നു അടക്കം പറഞ്ഞ് പ്രലോഭിപ്പിച്ച് കുട്ടികളെ വിജനമായ സ്ഥലത്തേക്കു വിളിച്ചു കൊണ്ടുപോയിട്ടായിരുന്നു പീഡനം. 12 വർഷത്തിനിടെ 500-ഓളം പെൺകുട്ടികളെയാണ് റസ്‌തോഗി ഇത്തരത്തിൽ പീഡനത്തിനിരയാക്കിയത്. 2001 ലാണ് റസ്‌തോഗി ആദ്യ ഇരയെ കണ്ടെത്തിയത്. തനിക്ക് അസാധാരണ ശക്തിയുണ്ടെന്ന് വിശ്വസിച്ചിരുന്ന ഇയാൾ സമ്പർക്ക് ക്രാന്തി എക്‌സ്പ്രസ്സിലാണ് പതിവായി ദില്ലിയിലേക്കു പോയിരുന്നത്.

രുദ്രാപൂരിലെ ന്യൂ അശോക്‌നഗറിലെ ഖരോളി ഏരിയയിലായിരുന്നു റസ്‌തോഗിയുടെ താമസം. തന്റെ ഭാഗ്യചിഹ്നം എന്ന് വിശ്വസിച്ച് ഒരു ചുവപ്പ് ജാക്കറ്റും ഇയാൾ പതിവായി അണിഞ്ഞിരുന്നു. മാതാപിതാക്കളെ കാണാനായി പതിവായി ദില്ലിയിൽ എത്തിയിരുന്ന സമയത്താണ് കൊച്ചു പെൺകുട്ടികളായ ഇരകളെ കണ്ടെത്തിയിരുന്നത്. കുട്ടികളുമായി ചങ്ങാത്തം സ്ഥാപിച്ച ശേഷം അവർക്കു തന്നിൽ വിശ്വാസമുണ്ടാക്കിയ ശേഷമായിരുന്നു പീഡനം.

ഒരിക്കൽ പ്രായം കൂടുതലുള്ള പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ അവൾ തിരിച്ചടിക്കുകയും ഒച്ചവെയ്ക്കുകയും ചെയ്തു. അതിനു ശേഷമാണ് ഏഴിനും 11 നും ഇടയിൽ പ്രായമുള്ള കുട്ടികളെ മാത്രം തെരഞ്ഞുപിടിച്ച് പീഡിപ്പിക്കാൻ തുടങ്ങിയത്. എത്ര പെൺകുട്ടികളെ പീഡിപ്പിച്ചെന്നു പോലും ഇയാൾക്ക് കൃത്യമായി ഓർത്തെടുക്കാൻ കഴിഞ്ഞില്ലെന്ന് പൊലീസ് പറയുന്നു. അച്ഛൻ സ്വർണാഭരണങ്ങളും വസ്ത്രങ്ങളും തന്നുവിട്ടിട്ടുണ്ടെന്നായിരുന്നു ഇയാൾ കുട്ടികളെ വിശ്വസിപ്പിച്ചിരുന്നത്.

Read Also

12 വർഷത്തിനിടെ പീഡിപ്പിച്ചത് 500ഓളം പെൺകുട്ടികളെ; തയ്യൽക്കാരൻ അറസ്റ്റിൽ

ന്യൂ അശോക നഗറിലെ ഇരകളെ കണ്ടെത്തിക്കഴിഞ്ഞാൽ പിന്നെ അവിടെ തന്നെ ഇയാൾ തങ്ങും. ഈ ഭാഗത്തെ ഇരുണ്ടതും വിജനവുമായ ഇടങ്ങൾ ഇയാൾക്ക് അറിയാം. ഇതിനൊപ്പം കുറ്റം നടത്തിയ ശേഷം എളുപ്പം രക്ഷപ്പെടാനുള്ള വഴി വരെ നോക്കി വെച്ച ശേഷമാണ് ഇരകളെ കൊണ്ടുവരിക. മിക്കവാറും പുലർച്ചെ വരികയും വൈകിട്ട് പോകുകയും ചെയ്യുന്നതിനാലാണ് ഇയാൾ ഇതുവരെ പിടിക്കപ്പെടാതെ ഇരുന്നത്. സമൂഹത്തെ ഭയന്ന് പലരും പരാതി നൽകാൻ തയ്യാറാകാതിരുന്നതും ഇയാൾക്ക് വളമായി മാറി. എന്നാൽ പിടിയിലായതറിഞ്ഞ ശേഷം അനേകരാണ് ഇയാൾക്കെതിരേ പരാതിയുമായി എത്തിയത്. കഴിഞ്ഞ വർഷം രുദ്രാപൂരിൽ നിന്നും ഇതേ കേസിന് പിടിയിലായ ഇയാളെ പിന്നീട് ജാമ്യം നൽകി വിടുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News