തിരുവനന്തപുരം: ബിജെപി നേതാക്കള്‍ എന്തുതരം മനുഷ്യരാണെന്നു ചോദിച്ച് സംവിധായകന്‍ എം എ നിഷാദ്. കണ്ണൂര്‍ സംസ്ഥാന സ്കൂള്‍ കലോത്സവ വേദിയില്‍ ബിജെപിയും സംഘപരിവാര്‍ ഗുണ്ടകളും നടത്തിയ അക്രമത്തെയും കലോത്സവം അലങ്കോലമാക്കാന്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിനെയും വിമര്‍ശിച്ചു ഫേസ്ബുക്കിലാണ് എം എ ന ീഷാദിന്‍റെ പോസ്റ്റ്.
എം എ നിഷാദ് എഴുതുന്നു
കലോൽസവ നഗരിയെ കലാപ വേദിയാക്കരുത് !
രാഷ്ടീയ കൊലപാതകവും , അക്രമങ്ങളും കണ്ണൂരിലും കേരളത്തിലും ഇതാദ്യമല്ല . സ്വഭാവികമായും അതെ തുടർന്നുള്ള പ്രതിഷേധങ്ങളും പതിവ് രീതിയാണ് . രാഷ്ട്രീയ കൊലപാതകങ്ങളെ ഒരു തരത്തിലും ന്യായീകരിക്കാനുമാകില്ല. എന്നാൽ ധർമ്മടത്തെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി – ആർ.എസ്.എസ് പ്രവർത്തകർ കലോൽസവ വേദിയിലേക്ക് നടത്തിയ മാർച്ച് തികച്ചും അനുചിതമാണ്.
കലോൽസവ നഗരിയെ ഹർത്താലിൽ നിന്ന് ഒഴിവാക്കാനുളള പക്വത ബി.ജെ.പി നേതൃത്വം കാണിക്കണമായിരുന്നു. കളക്ട്രേറ്റിലേക്കോ ,ജില്ലാ പോലീസ് ആസ്ഥാനത്തേക്കോ പ്രതിഷേധ മാർച്ച് നടത്തുന്നത് മനസ്സിലാക്കാം. എന്നാൽ കലോൽസവത്തിന്റെ പ്രധാന വേദിയായ പോലീസ് ഗ്രൗണ്ടിലേക്ക് അക്രമാസക്തമായ മാർച്ച് നടത്തിയതിന്റെ ഉദ്ദേശം എന്താണെന്ന് ബി.ജെ.പി നേതൃത്വം വ്യക്തമാക്കണം ?
പതിനാല് ജില്ലകളിൽ നിന്നായ് കലോൽസവത്തിനെത്തിയ പതിനാലായിരത്തോളം വിദ്യാർത്ഥികളെയും,രക്ഷകർത്താക്കളെയും, അദ്ധ്യാപകരെയും ഭീതിയിലാഴ്ത്തുക എന്നതായിരുന്നോ ആ മാർച്ചിന് പിന്നാലെ ഗൂഢ ലക്ഷ്യം ? ഉത്സവങ്ങളെയും ,പ്രധാന ഇവന്റുകളെയും ഹർത്താലിൽ നിന്ന് ഒഴിവാക്കുക എന്നത് കാലാകാലങ്ങളായി എല്ലാ രാഷ്ടീയ പാർട്ടികളും പുലർത്തുന്ന മാന്യതയാണ് .
എന്നാൽ കലോൽസവ വേദിയിലേക്ക് അക്രമാസക്തമായ മാർച്ച് നടത്തി തങ്ങൾക്ക് ആ മാന്യത ഇല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ബി.ജെ.പി നേതൃത്വം ! അല്ലെങ്കിൽ തന്നെ കലാകാരൻമാരെയും, എഴുത്തുകാരെയും കൊലപ്പെടുത്തുകയും , ഭീഷണിപ്പെടുത്തുകയും ,പാകിസ്ഥാനിലേക്ക് പോകൂ എന്ന് ആക്രോശിക്കുകയും ചെയ്യുന്ന സംഘപരിവാർ ഭീകരതയ്ക്ക് എന്ത് കുഞ്ഞുങ്ങൾ? എന്ത് കലോൽത്സവം ?
പ്രിയ ബി.ജെ.പി നേതാക്കളെ നിങ്ങൾ എന്തു തരം മനുഷ്യരാണ്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here