കലോത്സവത്തിനിടെ സംഘര്‍ഷമുണ്ടാക്കാന്‍ ആര്‍എസ്എസ് ഗുണ്ടകള്‍; ബിജെപി പ്രവര്‍ത്തകന്‍റെ വിലാപയാത്രയ്ക്ക് അനുമതി; പ്രശ്നങ്ങളുണ്ടാക്കില്ലെന്ന് ബിജെപി നേതാക്കള്‍ ഉറപ്പു നല്‍കിയെന്ന് കളക്ടര്‍

കണ്ണൂര്‍: സ്കൂള്‍ കലോത്സവം അലങ്കോലമാക്കാനുള്ള ആര്‍എസ്എസ് ശ്രമം കണ്ണൂര്‍ നഗരത്തില്‍ തുടരുന്നു. തലശേരിയില്‍ കുടുംബത്തര്‍ക്കത്തില്‍ ബിജെപിക്കാരുടെ തന്നെ വെട്ടേറ്റു മരിച്ച ബിജെപി പ്രവര്‍ത്തകന്‍റെ മൃതദേഹം കലോത്സവവേദിക്കരികിലൂടെ കൊണ്ടുപോകാന്‍ ആര്‍എസ്എസിന് ജില്ലാ കളക്ടര്‍ അനുമതി നല്‍കി. പ്രശ്നമുണ്ടാക്കില്ലെന്ന ബിെജപി നേതാക്കളുടെ ഉറപ്പിനെത്തുടര്‍ന്നാണ് കളക്ടര്‍ വിലാപയാത്രയ്ക്ക് അനുമതി നല്‍കിയത്. മൃതദേഹം വഹിക്കുന്ന ആംബുലന്‍സിനും നേതാക്കളുടെ വാഹനത്തിനും മാത്രമാണ് അനുമതിയുള്ളത്.

അതേസമയം, ഉച്ചക‍ഴിഞ്ഞതു മുതല്‍ കണ്ണൂരില്‍ അ‍ഴിഞ്ഞാടാനൊരുങ്ങി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നഗരത്തില്‍ തമ്പടിച്ചുകൊണ്ടിരിക്കുകയായിരുന്നു. പലപ്പോ‍ഴും സംഘര്‍ഷത്തിന്‍റെ വക്കോളമെത്തി കാര്യങ്ങള്‍. കനത്ത പൊലീസ് സംവിധാനത്തെയാണ് കണ്ണൂരില്‍ വിന്യസിച്ചിരിക്കുന്നത്. ഇന്നു ഹര്‍ത്താലിന്‍റെ മറവില്‍ കണ്ണൂരില്‍ അക്രമമുണ്ടാക്കാന്‍ രാവിലെമുതല്‍ ശ്രമം ആരംഭിച്ചിരുന്നു. ഉച്ചക‍ഴിഞ്ഞാണ് കലോത്സവവേദിയില്‍ അലങ്കോലമുണ്ടാക്കാനുള്ള ശ്രമം തുടങ്ങിയത്.

കണ്ണൂര്‍ പ‍ഴയ ബസ് സ്റ്റാന്‍ഡ് പരിസരത്തു തടിച്ചുകൂടിയ ബിജെപി പ്രവര്‍ത്തകര്‍ അനാവശ്യപ്രശ്നങ്ങളുണ്ടാക്കന്‍ ശ്രമിക്കുകയായിരുന്നു. കലോത്സവ വേദിക്കു സമീപത്തുകൂടി വിലാപയാത്ര കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് ആര്‍എസ്എസുകാര്‍ പ്രകോപനം സൃഷ്ടിക്കുകയായിരുന്നു. രാവിലെ കണ്ണൂര്‍ നഗരത്തില്‍ പൊലീസിനും മാധ്യമപ്രവർത്തകർക്കും നേരെ ബിജെപി അക്രമം അഴിച്ചുവിട്ടിരുന്നു. ഹർത്താലിന്റെ മറവിൽ ബിജെപി പ്രവർത്തകർ നഗരത്തിൽ അഴിഞ്ഞാടുകയായിരുന്നു. കലോത്സവത്തെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയതായി ബിജെപി അറിയിച്ചിരുന്നെങ്കിലും കലോത്സവത്തിനെത്തിയ വാഹനങ്ങളെ പോലും വെറുതെ വിട്ടില്ല. കലോത്സവത്തിനെത്തിയ വാഹനങ്ങളും ബിജെപിക്കാർ തടഞ്ഞു.

കലോത്സവം അലങ്കോലപ്പെടുത്താൻ ബിജെപി-ആർഎസ്എസ് പ്രവർത്തകർ ശ്രമം നടത്തി. കലോത്സവത്തിന്റെ പ്രധാനവേദിക്ക് സമീപം വ്യാപകമായ അക്രമം നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ആർഎസ്എസ് സംഘം പൊലീസിനുനേരെ ബോംബെറിഞ്ഞു. ബിജെപി ഹർത്താലിനെ തുടർന്ന് നടത്തിയ പ്രകടനത്തിനിടെയാണ് ബോംബുമായെത്തിയ സംഘം അഴിഞ്ഞാടിയത്.

പഴയ ബസ്ന്റാന്റിന് സമീപം എൻജിഒ യൂണിയൻ ബിൽഡിംഗിനുനേരെയും ആക്രമണം ഉണ്ടായി. കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ദേശാഭിമാനി ബ്യൂറോ ഓഫീസിന്റെ ചില്ല് തകർത്തു. കലോത്സവത്തിന്റെ ബോർഡും ബാനറുകളും സിപിഐഎം പ്രചരണ ബോർഡുകളും സിഐടിയു കെടിമരവും തല്ലിത്തകർത്തു.

ഹർത്താലിൽ നിന്നു ജനങ്ങൾക്ക് ആശ്വാസം നൽകാൻ അവശ്യ സർവീസ് നടത്തുകയായിരുന്ന വാഹനങ്ങൾ ബിജെപി പ്രവർത്തകർ തടഞ്ഞു. കലോത്സവത്തിൽ പങ്കെടുക്കാനെത്തിയവരുടെ വാഹനങ്ങളും ഓട്ടോറിക്ഷകളുമാണ് പ്രവർത്തകർ തടഞ്ഞത്. പൊലീസ് ഇടപെട്ട് വാഹനങ്ങൾ കടത്തിവിടാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. ഹർത്താൽ അനുകൂലികൾ പൊലീസിനെ കയ്യേറ്റം ചെയ്തു. ഈസമയം സ്ഥലത്തുണ്ടായിരുന്ന മാധ്യമപ്രവർത്തകർക്കു നേരെയും കയ്യേറ്റമുണ്ടായി. ബിജെപിക്കാർ റോഡിൽ കുത്തിയിരുന്നു റോഡ് ഉപരോധിച്ചു.

തളിപ്പറമ്പിൽ ബിജെപി പ്രകടനത്തിനിടെ സിഐടിയു ഓഫീസിനു നേർക്ക് കല്ലേറുണ്ടായി. പ്രധാന റോഡിലെ സിഐടിയു ഏരിയാ കമ്മിറ്റി ഓഫീസിനു നേരെയാണ് ആക്രമണം ഉണ്ടായത്. ഓഫിസിന്റെ രണ്ട് ഗ്ലാസുകൾ തകർന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News