ആ നാലുകോടിയുടെ ഉടമ ആറ്റിങ്ങലുകാരന്‍ ഷാജി

തിരുവനന്തപുരം: മണിക്കൂറുകളുടെ അന്വേഷണത്തിനൊടുവില്‍ സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്മസ് പുതുവത്സര ബംപര്‍ വിജയിയെ കണ്ടെത്തി. ആറ്റിങ്ങല്‍ ചെമ്പകമംഗലം വൈഎംഎ ഷീജാ ഭവനില്‍ ഷാജിയെയാണ് നാലു കോടിയുടെ ഭാഗ്യം തേടിയെത്തിയത്. എക്‌സ്.ആര്‍ 687009 നമ്പര്‍ ടിക്കറ്റിനാണ് ഒന്നാംസമ്മാനമായ നാലു കോടി അടിച്ചത്.

കാര്‍പെന്റര്‍ തൊഴിലാളിയായ ഷാജി മംഗലപുരം സ്വദേശിയും ലോട്ടറി ഏജന്റുമായ ജസീമിന്റെ കൈയില്‍ നിന്നാണ് ലോട്ടറി വാങ്ങിയത്. ആറ്റിങ്ങല്‍ മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിന് സമീപത്ത് പ്രവര്‍ത്തിക്കുന്ന ഭഗവതി ഏജന്‍സിയുടെ സബ് ഏജന്റാണ് ജസീം. തനിക്കാണ് ബംപര്‍ അടിച്ചതെന്ന് അറിഞ്ഞ ഷാജി, ഇന്നു രാവിലെയാണ് ടിക്കറ്റുമായി എജന്‍സിയില്‍ എത്തിയത്. ഇതോടെ സമ്മാനാര്‍ഹനെ അന്വേഷിച്ചുള്ള കാത്തിരിപ്പും അവസാനിച്ചു.

തുകയില്‍ 40 ലക്ഷം രൂപ കമീഷന്‍ ഇനത്തില്‍ ഏജന്‍സിക്ക് ലഭിക്കും. ഈ തുക ജസീമിന് നല്‍കുമെന്ന് ഏജന്‍സി ഉടമ പി. തങ്കരാജ് പറഞ്ഞു. നേരത്തെ ആറ്റിങ്ങല്‍ മേഖലയില്‍ ബംപര്‍ സമ്മാനം എത്തിയിരുന്നു. 2015ലെ തിരുവോണം ബംപര്‍ അടിച്ചത് കീഴാറ്റിങ്ങല്‍ സ്വദേശിയായ അയ്യപ്പന്‍പിള്ളയ്ക്കായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News