തിരുവനന്തപുരം: ലോ അക്കാദമിയിൽ സമരം നടത്തുന്ന വിദ്യാർത്ഥികളുടെ പ്രശ്‌നങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്നു വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ്. വിദ്യാർത്ഥികൾ ഉന്നയിക്കുന്ന എല്ലാ ആവശ്യങ്ങളും മുഖവിലയ്‌ക്കെടുക്കുന്നു. പ്രിൻസിപ്പലിനെ മാറ്റുന്നതടക്കമുള്ള ആവശ്യങ്ങൾ മുഖവിലയ്‌ക്കെടുക്കുന്നു. അവരുടെ ആവശ്യങ്ങളിൽ വസ്തുതയുണ്ടെന്നു വ്യക്തമായിട്ടുണ്ട്. സർവകാലാശാല റിപ്പോർട്ട് ലഭിച്ചാലുടൻ നടപടി എടുക്കുമെന്നും മന്ത്രി അറിയിച്ചു.
വിഷയത്തിൽ വിദ്യാർത്ഥി സംഘടനാ നേതാക്കൾ ഇന്നു വിദ്യാഭ്യാസമന്ത്രിയുമായി ചർച്ച നടത്തിയിരുന്നു. ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്നു സർക്കാർ ഉറപ്പു നൽകിയതായി വിദ്യാർത്ഥി സംഘടനാനേതാക്കളും വ്യക്തമാക്കിയിരുന്നു. ആവശ്യങ്ങൾ അംഗീകരിക്കുന്നതു വരെ സമരം തുടരുമെന്നു എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക് സി തോമസ് പറഞ്ഞു. വിദ്യാർത്ഥി സംഘടനാ നേതാക്കളും വിദ്യാഭ്യാസമന്ത്രിയുമായി ചർച്ച നടത്തി. ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്നു വിദ്യാഭ്യാസ മന്ത്രി ഉറപ്പു നൽകിയതായി ജെയ്ക് സി തോമസ് അറിയിച്ചു. വിദ്യാർത്ഥികളുടെ ആവശ്യങ്ങളോട് അനുഭാവത്തോടെയാണ് സർക്കാർ പ്രതികരിച്ചത്. അതേസമയം, എബിവിപി ചർച്ച ബഹിഷ്‌കരിച്ചു.
ലോ അക്കാദമി പ്രിൻസിപ്പൽ സ്ഥാനത്തു നിന്ന് ലക്ഷ്മി നായരെ മാറ്റണമെന്നായിരുന്നു വിദ്യാർത്ഥി സംഘടനാ നേതാക്കളുടെ ആവശ്യം. ഇക്കാര്യം അനുഭാവപൂർവം പരിഗണിക്കുമെന്നു സർക്കാരും ഇവർക്ക് ഉറപ്പു നൽകി. പ്രിൻസിപ്പളിനെ മാറ്റിയ ശേഷം സമരം അവസാനിപ്പിക്കാം എന്ന നിലപാടാണ് വിദ്യാർത്ഥി സംഘടനാനേതാക്കൾ സ്വീകരിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ ചർച്ച അവസാനിക്കുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here