പിതാവിനെ അവര്‍ കൊന്നു; 14-ാം വയസില്‍ പീഡിപ്പിക്കപ്പെട്ടു; പലതവണ ആത്മഹത്യക്ക് ശ്രമിച്ചു: വെളിപ്പെടുത്തലുമായി മൈക്കിള്‍ ജാക്‌സന്റെ മകള്‍

ന്യുയോര്‍ക്ക്: പോപ് ഇതിഹാസം മൈക്കല്‍ ജാക്‌സന്റെ മരണത്തില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മകള്‍ പാരീസ് ജാക്‌സണ്‍. പിതാവിനെ ആസൂത്രിതമായി കൊന്നതാണെന്നും അതിന് പിന്നില്‍ ഡോ: കോണ്‍റാഡ് മുറേയായണെന്നും പാരീസ് ആരോപിച്ചു. റോളിംഗ് സ്റ്റോണ്‍ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് പാരിസ് ഇക്കാര്യം പറഞ്ഞത്.

ഡോക്ടറായിരുന്ന കോണ്‍റാഡ് അധിക മരുന്നുകള്‍ പിതാവിന് നല്‍കിയിരുന്നു. എന്നാല്‍ കൊലപാതകം ആരൊക്കെയോ ആസൂത്രണം ചെയ്ത് വിദഗ്ധമായി നടപ്പിലാക്കിയതാണ്. അതിനു പിന്നില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും കുടുംബത്തിലുള്ളവര്‍ക്കും അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ക്കും ഇക്കാര്യം അറിയാമെന്നും പാരിസ് പറയുന്നു.

Paris-Jackson
പിതാവിന്റെ മരണശേഷം താന്‍ പലതവണ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ടെന്നും പാരീസ് അഭിമുഖത്തില്‍ പറഞ്ഞു. മരണത്തെ തുടര്‍ന്ന് മയക്കുമരുന്നിനും മദ്യത്തിനും അടിമയായ തനിക്ക് ജീവിതം അവസാനിപ്പിക്കണമെന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂയെന്നും പാരീസ് വെളിപ്പെടുത്തുന്നു. പിതാവിനെക്കുറിച്ചുള്ള ചിന്തകളാണ് ജീവിക്കാന്‍ പ്രേരണയായതെന്നും അദേഹം തിരിച്ചു വരില്ലെങ്കിലും ലോകം എന്നിലൂടെ അദേഹത്തെ കാണുന്നെന്ന ചിന്ത തനിക്ക് ഉത്തേജനമായെന്നും പാരീസ് പറയുന്നു.

താന്‍ 14-ാം വയസില്‍ പീഡനത്തിനിരയിട്ടുണ്ടെന്നും 18കാരിയായ പാരീസ് വെളിപ്പെടുത്തുന്നു. എന്നാല്‍ ഇതിനെക്കുറിച്ച് കൂടുതല്‍ സംസാരിക്കാന്‍ പാരീസ് തയ്യാറായില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel