ഭിന്നശേഷിക്കാരിയായ യുവതിയെ നഗ്നയാക്കി മർദ്ദിച്ചു; 75 കാരിയായ അമ്മയ്ക്കും ക്രൂരമർദ്ദനം; ഇനി നാട്ടിലേക്കില്ലെന്നു ഉറപ്പിച്ച് പ്രവാസി ഇന്ത്യക്കാരി

ദില്ലി: ഭിന്നശേഷിക്കാരിയായ യുവതിക്കും വൃദ്ധയായ അമ്മയ്ക്കും ക്രൂരമർദ്ദനം. യുവതിയെ നഗ്നയാക്കി മർദ്ദിച്ചു. അമേരിക്കയിൽ സ്ഥിര താമസമാക്കിയ റിട്ടയേർഡ് പ്രൊഫസർക്കും ഭിന്നശേഷിക്കാരിയായ മകൾക്കുമാണ് ജനക്കൂട്ടത്തിന്റെ മർദ്ദനമേറ്റത്. ഇടയ്ക്കിടെ ഇന്ത്യയിൽ വരാറുള്ള ഇവർ, യാചിച്ചിട്ടു പോലും മകളെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് ഇനി ഇന്ത്യയിലേക്കില്ല എന്ന നിലപാടിലാണ്. 12 വർഷം മുമ്പാണ് ഇവർ അമേരിക്കയിലേക്കു കുടിയേറിയത്.

കൊൽക്കത്തയിലെ ഹൂബ്ലി ജില്ലയിലെ ബാലഗറിൽ കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. കല്യാണി സർവകലാശാലയിലെ റിട്ടയേർഡ് പ്രൊഫസർക്കാണ് ദുരനുഭവം ഉണ്ടായത്. മക്കൾക്കൊപ്പം ഏതാനും ദിവസം നാട്ടിൽ ബന്ധുക്കൾക്കൊപ്പം ചെലവഴിക്കാൻ ഇവർ എല്ലാ വർഷവും ഇന്ത്യയിലെത്താറുണ്ട്. ഇത്തവണ അംഗവൈകല്യമുള്ള മൂത്ത മകളുമായിട്ടാണ് എത്തിയത്. ശനിയാഴ്ച ഇന്ത്യയിൽ എത്തിയ അവർ ചില ബന്ധുക്കളെ സന്ദർശിക്കാൻ പോയിരുന്നു.

ഈസമയത്താണ് മർദ്ദനം അരങ്ങേറിയത്. ഡ്രൈവർക്കൊപ്പം ബാലഗറിലെത്തിയ അമ്മയ്ക്കും മകൾക്കും നേരെ ഗ്രാമവാസികളിൽ ചിലർ രംഗത്തു വരുകയായിരുന്നു. കുട്ടികളെ തട്ടിക്കൊണ്ടു പോകാൻ വന്നവരെന്ന് ആരോപിച്ചായിരുന്നു അക്രമം. മകൾക്ക് സുഖമില്ലെന്നും വെറുതെ വിടണം എന്നും കരഞ്ഞുപറഞ്ഞിട്ടും അക്രമി സംഘം വെറുതെ വിട്ടില്ല. അംഗവൈകല്യം വ്യക്തമാക്കുന്ന തിരിച്ചറിയൽ കാർഡ് കാണിച്ചിട്ടും യുവതിയെ സംഘം നഗ്നയാക്കി മർദ്ദിക്കുകയായിരുന്നു.

ഇരുമ്പ് വടിയും പെട്രോളും ഉപയോഗിച്ചായിരുന്നു ആക്രമണം. തുടർന്ന് അമ്മയുടെ മകളുടെയും കൈവശം ഉണ്ടായിരുന്ന പണവും വിലയേറിയ വസ്തുക്കളും അക്രമികൾ മോഷ്ടിച്ചു. കൈകൂപ്പി യാചിച്ചിട്ടും അക്രമികൾ തങ്ങളെ വെറുതെ വിടാൻ തയ്യാറായില്ലെന്നും വൃദ്ധ പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് 11 പേരെ പൊലീസ് പിടികൂടി. 9 പേർ ഒളിവിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News