‘പിണറായിയുടെ തല പോയിട്ട് രോമം പോലും നിനക്കൊന്നും തൊടാന്‍ പറ്റില്ല’; കൊലവിളി നടത്തിയ കുന്ദന്‍ ചന്ദ്രാവത്തിന് പൊങ്കാലയിട്ട് സൈബര്‍ സഖാക്കള്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് നേരെ കൊലവിളി നടത്തിയ ആര്‍എസ്എസ് നേതാവ് കുന്ദന്‍ ചന്ദ്രാവത്തിന് മറുപടിയുമായി കേരളത്തിലെ സഖാക്കള്‍. കുന്ദന്റെ ഫേസ്ബുക്ക് പേജിലാണ് സൈബര്‍ സഖാക്കളുടെ മറുപടി. കൊലവിളി പ്രസംഗത്തിന്റെ വീഡിയോയ്ക്ക് കീഴിലാണ് സഖാക്കളുടെ മറുപടി.

‘നിന്റെ ഭീഷണി കൈയില്‍ വച്ചാല്‍ മതി, ഇതിലും വലിയവനെ കണ്ട് വളര്‍ന്നവനാ പിണറായി’, ‘നീ പിണറായിയുടെ തലവെട്ടാന്‍ പറയുന്നതിനു മുന്‍പ് കേരളത്തിലെ സങ്കികളോട് ഒന്ന് അന്വേഷിച്ചാല്‍ നീ ഇങ്ങനെ പറയില്ലായിരുന്നു പരട്ട ചാണക സങ്കി’, ‘പിണറായിയുടെ തല പോയിട്ട് രോമം പോലും നിനക്കൊന്നും തൊടാന്‍ പറ്റില്ലടാ’, ‘പിണറായിയെ തൊട്ടാല്‍ തീപാറും’, ‘രോമത്തില്‍ തൊട്ടാല്‍ പൊടി കാണില്ല, പിന്നയാ തല വെട്ടണെ’.. ഇങ്ങനെ പോകുന്ന സഖാക്കളുടെ മറുപടികള്‍.

പിണറായി വിജയന്റെ തലയെടുക്കുന്നവനു ഒരു കോടി രൂപ പാരിതോഷികം നല്‍കുമെന്നാണ് കുന്ദന്റെ പ്രഖ്യാപനം. ആര്‍എസ്എസിന്റെ മുതിര്‍ന്ന നേതാക്കളും എംപിയും എംഎല്‍എയും പങ്കെടുത്ത ചടങ്ങിലായിരുന്നു കൊലവിളി പ്രഖ്യാപനം. ഉജ്ജയിനിയിലെ ആര്‍എസ്എസ് പ്രമുഖ് ആണ് ഡോ.ചന്ദ്രാവത്. ഉജ്ജയിനിയിലെ ഒരു പൊതുപരിപാടിയിലായിരുന്നു പരസ്യമായ കൊലവിളി. എം.പി ചിന്താമണി മാളവ്യ, മോഹന്‍ യാദവ് എംഎല്‍എ എന്നീ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പിണറായി വിജയന്റെ തലയ്ക്കു വിലയിട്ടു കൊണ്ട് ചന്ദ്രാവത് ഈ പ്രഖ്യാപനം നടത്തിയത്.

ഗോധ്രയില്‍ പക വീട്ടിയതുപോലെ കേരളത്തിലെ കൊലപാതകങ്ങള്‍ക്കും പകരം വീട്ടുമെന്നും കുന്ദന്‍ പ്രസംഗത്തില്‍ പറയുന്നു.
‘ഗോധ്ര മറന്നുപോയോ. 56 പേരെയാണ് അവര്‍ കൊന്നത്. ഇതേ ഹിന്ദുസമൂഹം രണ്ടായിരം പേരെ കബറിസ്ഥാനിലെത്തിച്ചു മണ്ണിട്ടുമൂടി. 300 പ്രചാരകന്മാരെയാണ് നിങ്ങള്‍ കൊന്നിരിക്കുന്നത്. ഇടതന്മാരേ കേട്ടോളൂ. മൂന്നുലക്ഷം തലകള്‍ ഭാരതമാതാവിനെ അണിയിക്കും.’

കൊലവിളി നടത്തിയ യോഗത്തിനുശേഷം മാധ്യമങ്ങള്‍ക്കു മുമ്പിലും ചന്ദ്രാവത് തന്റെ പ്രഖ്യാപനം ആവര്‍ത്തിച്ചു. ‘ഞാന്‍ എന്റെ വാക്കുകളില്‍ ഉറച്ചുനില്‍ക്കുന്നു. ഭാരത പുത്രനായതുകൊണ്ടാണ് ഞാനിതു പറഞ്ഞത്. എന്തു സംഭവിച്ചാലും ഭാരതപുത്രനെന്ന നിലയില്‍ നേരിടാന്‍ തയ്യാറാണ്.’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News