ആരോഗ്യസംരക്ഷണത്തിലൂന്നി ജനപ്രിയ ബജറ്റ്; ജീവിതശൈലീ മാറാരോഗങ്ങൾക്കടക്കം സമ്പൂർണ്ണപ്രതിരോധവും സൗജന്യചികിത്സയും

തിരുവനന്തപുരം: ആരോഗ്യസംരക്ഷണത്തിലൂന്നി അവതരിപ്പിച്ച ബജറ്റാണ് പിണറായി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ്. പൊതുജനാരോഗ്യം കാക്കാൻ പര്യാപ്തമായ പദ്ധതികളും നിർദേശങ്ങളുമാണ് ബജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആരോഗ്യമേഖലയിലെ വികസനത്തിനു ആവശ്യമായ ബജറ്റ് നിർദേശങ്ങൾ താഴെ പറയുന്നവയാണ്.

  1. ജീവിതശൈലീമാറാരോഗങ്ങൾക്കടക്കം സമ്പൂർണ്ണപ്രതിരോധവും സൗജന്യചികിത്സയും.
  2. ആശുപത്രികളിൽ മികച്ച അടിസ്ഥാന സൗകര്യങ്ങൾ.
  3. മെഡിക്കൽ കോളജുകളും മുൻനിര ആശുപത്രികളും സൂപ്പർ സ്‌പെഷ്യാലിറ്റി നിലവാരത്തിലേക്ക് ഉയർത്തും.
  4. മുഴുവൻ പൗരൻമാരുടെയും ആരോഗ്യനിലയെക്കുറിച്ച് വിവരസഞ്ചയം തയ്യാറാക്കും.
  5. ബ്ലഡ് സ്ട്രിപ്പുകൾ, ബ്ലഡ് പ്രഷർ ഉപകരണങ്ങൾ, വെയിംഗ് മെഷീനുകൾ എന്നിവ എല്ലാ പഞ്ചായത്തിലും ഏർപ്പാടാക്കും.
  6. ഏറ്റവും നല്ല പാലിയേറ്റീവ് നൂതന ഇടപെടലിന് മുഹമ്മ പഞ്ചായത്ത് മുൻപ്രസിഡന്റ് സി.കെ. ഭാസ്‌കരന്റെ നാമധേയത്തിൽ അവാർഡ്.
  7. തിരുവനന്തപുരം മെഡിക്കൽ കോളജ് മാസ്റ്റർപ്ലാൻ നടപ്പാക്കാൻ ആദ്യഘട്ടത്തിന് കിഫ്ബി വഴി 400 കോടി രൂപ. മറ്റു മെഡിക്കൽ കോളജുകൾക്കായി പ്രോജക്ട് റിപ്പോർട്ട് തയ്യാറായിക്കൊണ്ടിരിക്കുന്നു.
  8. കിഫ്ബിയിൽ നിന്ന് ജില്ലാ-താലൂക്ക്-ജനറൽ ആശുപത്രികൾക്ക് 2,000 കോടി രൂപ. 12 താലൂക്ക് ആശുപത്രികളുടെ ഭൗതികസൗകര്യം മെച്ചപ്പെടുത്തും.
  9. രോഗികൾക്ക് ആരോഗ്യസഹായമായി ആയിരത്തോളം കോടി രൂപ. ഇതിൽ കാരുണ്യയുടെ വിഹിതം 350 കോടി രൂപ.
  10. ഡയബറ്റിസ്, പ്രഷർ, കൊളസ്‌ട്രോൾ രോഗികൾക്ക് പിഎച്ച്‌സി സബ്‌സെന്ററുകൾ വഴി സൗജന്യ ഗുളികവിതരണം.
  11. അവയവമാറ്റ ശസ്ത്രക്രിയക്ക് ശേഷം വേണ്ട മരുന്നുകൾ 10 ശതമാനം വിലയ്ക്ക് ലഭ്യമാക്കും. കെഎസ്ഡിപിക്ക് 10 കോടി രൂപ.
  12. കുഷ്ഠം, മന്ത് സമ്പൂർണ നിവാരണ പദ്ധതി. അവശരായ മന്തുരോഗികൾക്ക് പ്രത്യേകസഹായപദ്ധതി.
  13. 170 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ ആദ്യഘട്ടത്തിൽ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കും. ഇവിടെ 170 ഡോക്ടർമാർ, 340 സ്റ്റാഫ് നഴ്‌സുമാർ എന്നിവർ അടക്കം 510 തസ്തികകൾ സൃഷ്ടിക്കും.
  14. ഓരോ താലൂക്കിലും മാനദണ്ഡപ്രകാരമുള്ള ഓരോ ആശുപത്രി. ജില്ലയിൽ ഒരു ജില്ലാ ആശുപത്രി.
  15. ഡോക്ടർമാരുടെ 1,309 ഉം സ്റ്റാഫ് നഴ്‌സുമാരുടെ 1,610 ഉം അടക്കം 5,257 തസ്തിക സൃഷ്ടിക്കും.
  16. മെഡിക്കൽ കോളജുകളിൽ 45 അധ്യാപകർ, 2,874 സ്റ്റാഫ് നേഴ്‌സുമാർ, 1,260 പാരാമെഡിക്കൽ സ്റ്റാഫ് എന്നിവരെയും നിയമിക്കും.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here