വൈദികൻ പീഡിപ്പിച്ച് പതിനാറുകാരി പ്രസവിച്ച സംഭവം; പെൺകുട്ടിയോടും കുടുംബത്തോടും മാപ്പു പറഞ്ഞ് രൂപതയുടെ കത്ത്

കണ്ണൂർ: വൈദികൻ പീഡിപ്പിച്ചതിനെ തുടർന്ന് ഗർഭിണിയാകുകയും പ്രസവിക്കുകയും ചെയ്ത പ്ലസ് വൺ വിദ്യാർത്ഥിനിയായ പെൺകുട്ടിയോടും കുടുംബത്തോടും മാപ്പു പറഞ്ഞ് രൂപത. മാനന്തവാടി രൂപത പുറത്തിറക്കിയ പുതിയ കത്തിലാണ് രൂപതാധ്യക്ഷൻ മാർ ജോസ് പൊരുന്നേടം പെൺകുട്ടിയോടും രക്ഷിതാക്കളോടും മാപ്പപേക്ഷിച്ചത്. വൈദികൻ തന്നെ പീഡിപ്പിച്ചു എന്നത് അംഗീകരിക്കാനാകാത്ത കാര്യമാണെന്നു അദ്ദേഹം പറയുന്നു. കൊട്ടിയൂർ പള്ളി വികാരിയായിരുന്ന ഫാദർ റോബിൻ വടക്കുഞ്ചേരിക്കു പകരം അവിടെ പുതിയ വികാരിയെ നിയമിച്ചു കൊണ്ടുള്ള കത്തിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.

കത്തിൽ രൂപതാധ്യക്ഷൻ മാർ ജോസ് പൊരുന്നേടം പറയുന്നത് ഇങ്ങനെ. ‘ഇരയാക്കപ്പെട്ട പ്രിയപ്പെട്ട മകളെയും അവളുടെ നല്ലവരും നിഷ്‌കളങ്കരുമായ മാതാപിതാക്കളെയും സഹോദരങ്ങളെയും ബന്ധുക്കളെയും എന്തു പറഞ്ഞ് ആശ്വസിപ്പിക്കും? പ്രിയപ്പെട്ടവരേ, നിങ്ങളെ ഞാൻ ദൈവസമക്ഷം സമർപ്പിച്ച് പ്രാർഥിക്കുന്നു. നിങ്ങളുടെ കണ്ണീർ ദൈവം കാണുന്നുണ്ട്. ആ കണ്ണീരിനോട് കൂടി എന്റെയും ഞാൻ ചേർക്കുന്നു. നിങ്ങളോട് എനിക്ക് ഒന്നേ പറയാനുള്ളൂ: മാപ്പ്. ഒരിക്കലും നികത്താൻപറ്റാത്ത നഷ്ടത്തിലും വിശ്വാസജീവിതത്തിൽ അടിയുറച്ച് നിൽക്കുന്ന നിങ്ങളെ ഞാൻ അഭിനന്ദിക്കുന്നു. ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കും. കഠിനമായ ഈ പ്രതിസന്ധി അതിജീവിക്കാൻ നിങ്ങൾക്ക് ശക്തി ലഭിക്കട്ടെ’.

Bishop-Letter

അതേസമയം, പീഡനവുമായി ബന്ധപ്പെട്ട് കൂടുതൽ പേർക്കെതിരെ കേസെടുത്തു. പ്രസവം മറച്ചുവച്ചവരെയും കുഞ്ഞിനെ താമസിപ്പിച്ച അമാഥാലയത്തിനെതിരെയും കേസെടുത്തു. ഇവരെ വൈകാതെ അറസ്റ്റ് ചെയ്യുമെന്നു ഉറപ്പായിട്ടുണ്ട്. പ്രസവം നടന്ന കൂത്തുപറമ്പ് തൊട്ടിലങ്ങാടി ക്രിസ്തു രാജ ആശുപത്രി അധികൃതരെയും വൈത്തിരിയിലെ ദത്തെടുക്കൽ കേന്ദ്രം അധികൃതർക്കെതിരെയും നടപടി ഉറപ്പായി. ഇവരെ പ്രതികളാക്കി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. രണ്ട് കന്യാസ്ത്രീകളടക്കം മൂന്നു സ്ത്രീകളെയാണ് പ്രതി ചേർത്തിട്ടുള്ളത്. കഴിഞ്ഞ ദിവസം ഇവിടങ്ങളിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. പ്രായപൂർത്തിയായ വിവരം പൊലീസിൽ നിന്നു ആശുപത്രി അധികൃതർ മറച്ചുവച്ചെന്നാണ് കേസ്.

കൊട്ടിയൂരിലാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടി പീഡനത്തിനിരയായി ഗർഭിണിയായി പ്രസവിച്ചത്. കൊട്ടിയൂർ നീണ്ടുനോക്കി പള്ളി വികാരി ഫാദർ റോബിൻ വടക്കുഞ്ചേരിയാണ് പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയത്. ഇയാൾ കുറ്റം സമ്മതിച്ചിരുന്നു. ഇദ്ദേഹത്തെ രണ്ടാഴ്ചത്തേക്ക് തലശേരി സെഷൻസ് കോടതി റിമാൻഡ് ചെയ്തിരിക്കുകയാണ്. ചൈൽഡ് ലൈന് ലഭിച്ച അജ്ഞാത വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇന്നലെ ഫാദർ റോബിൻ വടക്കുഞ്ചേരിയെ പിടികൂടിയത്. പീഡിപ്പിക്കപ്പെട്ട പെൺകുട്ടി രണ്ടാഴ്ച മുൻപ് പ്രസവിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News