ദില്ലി: ടാങ്കിൽ വെള്ളം നിറയ്ക്കാത്തത് ചോദ്യം ചെയ്ത് വൃദ്ധനായ അച്ഛനെ മകൻ തല്ലിക്കൊന്നു. മദ്യലഹരിയിലാണ് മകൻ അച്ഛനെ അടിച്ചു കൊന്നത്. 40 കാരനായ ചേതൻ കുമാർ എന്നയാളാണ് 75 വയസ്സുള്ള അച്ഛനെ അടിച്ചു കൊന്നത്. ദില്ലിയിലെ ബിന്ദാപൂരിലാണ് സംഭവം. ചേതന്റെ 12 വയസ്സുള്ള മകൻ കൊടും ക്രൂരകൃത്യത്തിനു സാക്ഷിയായിരുന്നു. കുടുംബപ്രശ്‌നമായതിനാൽ അയൽവാസികളും സംഭവത്തിൽ ഇടപെട്ടില്ല.
വെള്ളിയാഴ്ച രാത്രിയാണ് ദാരുണമായ സംഭവം അരങ്ങേറിയത്. ചേതന്റെ മർദ്ദനമേറ്റു ഗുരുതരമായ പരുക്കുകളോടെ അച്ഛനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കഴുത്ത് ഒടിഞ്ഞ നിലയിലും ദേഹമാസകലം ഗുരുതരമായ പരിക്കുകളോടെയുമാണ് 75 കാരനായ റാം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ എത്തിയ ഉടൻ തന്നെ മരണം സംഭവിക്കുകയും ചെയ്തു. സ്ഥിരമായി മദ്യപിച്ചുള്ള ഇയാളുടെ ശല്യത്തെ തുടർന്ന് ചേതൻ കുമാറിന്റെ ഭാര്യയും ഇളയ മകനും മറ്റൊരു വീട്ടിലേക്ക് താമസം മാറിയിരുന്നു.
അയൽപക്കത്തുള്ള ദമ്പതികൾ മാത്രമാണ് പ്രശ്‌നത്തിൽ ഇടപെടാൻ തയ്യാറായത്. ഇവരോടു തന്നെ ഞങ്ങളുടെ കുടുംബപ്രശ്‌നമാണെന്നും ഇടപെടേണ്ടെന്നുമായിരുന്നു ചേതന്റെ ഭീഷണി. ഇതോടെ ഇവരും പിൻവാങ്ങി. മറ്റു അയൽക്കാരൊന്നും എത്തി നോക്കിയതുമില്ല. നേരത്തെ മദ്യപിച്ച് സ്ത്രീയെ ശല്യം ചെയ്തതായി ചേതനെതിരെ പ്രദേശവാസികളുടെ പരാതി ഉണ്ടായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here