നീര്‍ച്ചാലില്‍ നിന്ന് കണ്ടെടുത്തത് 19 പെണ്‍ഭ്രൂണങ്ങള്‍; സംഭവം ബിജെപി ഭരിക്കുന്ന മഹാരാഷ്ട്രയില്‍; ഗര്‍ഭഛിദ്രത്തിന് പിന്നില്‍ വന്‍ മാഫിയ

ഹൈസാല്‍ (മഹാരാഷ്ട്ര) : ഗ്രാമത്തിലെ നീര്‍ച്ചാലില്‍ നിന്ന് കണ്ടെടുത്തത് 19 പെണ്‍ ഭ്രൂണങ്ങള്‍. ബിജെപി ഭരിക്കുന്ന മഹാരാഷ്ട്രയിലാണ് പെണ്‍ഭ്രൂണഹത്യ റിപ്പോര്‍ട്ട് ചെയ്തത്. പശ്ചിമ മഹാരാഷ്ട്രയിലെ ഹൈസാലിലെ ആശുപത്രിയിലാണ് കൂട്ടക്കുരുതി അരങ്ങേറിയത്. സംഭവത്തിന് പിന്നില്‍ വന്‍ റാക്കറ്റ് ഉണ്ടെന്നാണ് സൂചന.

ഗ്രാമത്തിലെ സ്വകാര്യ ആശുപത്രി കേന്ദ്രീകരിച്ചാണ് റാക്കറ്റിന്റെ പ്രവര്‍ത്തനമെന്നും പിന്നില്‍ ഉന്നത ബന്ധങ്ങളുണ്ടെന്നും സംശയമുണ്ട്. പെണ്‍കുഞ്ഞെന്ന് തിരിച്ചറിഞ്ഞാല്‍ അതിനെ ഗര്‍ഭഛിദ്രം നടപ്പാക്കുകയാണ് ലക്ഷ്യം. ഇതിന് ഡോ. ബാബാസാഹിബ് ഖിദ്രാപൂരെ എന്നയാളുടെ ആശുപത്രിയും കൂട്ടുനില്‍ക്കുന്നു.

ഫെബ്രവരി 28ന് ഗര്‍ഭച്ഛിദ്രത്തിനിടെ 26കാരി കൊല്ലപ്പെട്ടിരുന്നു. മരണത്തില്‍ സംശയം തോന്നിയ നാട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് വന്‍ റാക്കറ്റിനെപ്പറ്റിയുള്ള വിവരം പുറത്തുവന്നത്. സംഭവം പുറത്തറിഞ്ഞതോടെ ഡോക്ടര്‍ ഒളിവില്‍ പോയി. ഇദ്ദേഹത്തെ ഉടന്‍ പിടികൂടുമെന്ന് സംഗ്ലി പൊലീസ് സൂപ്രണ്ട് ദത്താത്രേയ ഷിന്‍ഡെ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News