മുഖ്യമന്ത്രി പിണറായിക്കെതിരായ ആര്‍എസ്എസ് കൊലവിളി ഏറ്റെടുത്ത് മുസ്ലീംലീഗ് നേതാവ്; അബ്ദുല്‍ സലാമിനെതിരെ കേസെടുക്കണമെന്ന് സിപിഐഎം

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുന്നവര്‍ക്ക് ആര്‍എസ്എസ് നേതാവ് കുന്ദന്‍ ചന്ദ്രാവത് വാഗ്ദാനം ചെയ്ത ഒരു കോടി രൂപ സ്വീകരിക്കാന്‍ സന്നദ്ധനാണെന്ന് മുസ്ലീംലീഗ് നേതാവും പുതുപ്പാടി പഞ്ചായത്ത് അംഗവുമായ അബ്ദുള്‍സലാം. ഫേസ്ബുക്കിലൂടെയാണ് അബ്ദുല്‍ സലാമിന്റെ പ്രതികരണം.

FB-POSY

അബ്ദുള്‍സലാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌

‘ഒരു കോടിയൊക്കെ കിട്ടുമെങ്കില്‍… ‘ എന്നായിരുന്നു കുന്ദന്റെ പ്രസ്താവനയോട് പ്രതികരിച്ച് അബ്ദുല്‍സലാം ഫേസ്ബുക്കില്‍ കുറിച്ചത്. ഇതിനെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നതോടെ അബ്ദുല്‍ സലാം വിശദീകരണവുമായി രംഗത്തെത്തി. ‘വെല്ലുവിളിയൊന്നുമല്ല സഖാക്കളേ, ഒരാഗ്രഹമാണ്. ഒരു കോടി കിട്ടുകയാണെങ്കില്‍ നിങ്ങളൊക്കെ വേണ്ടെന്ന് വയ്ക്കുമോ?’ എന്നായിരുന്നു രണ്ടാമത്തെ പ്രതികരണം. പ്രതികരണങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ അബ്ദുല്‍സലാം ഖേദം പ്രകടിപ്പിച്ചു.

പിണറായി വിജയന്റെ തലയറുത്ത് കൊണ്ടുവരുന്നവര്‍ക്ക് ഒരുകോടി രൂപ പ്രതിഫലം നല്‍കുമെന്നായിരുന്നു മധ്യപ്രദേശിലെ ഉജ്ജയിനില്‍ സംഘ്പരിവാര്‍ സംഘടിപ്പിച്ച യോഗത്തില്‍ കുന്ദന്‍ ചന്ദ്രാവത് പ്രഖ്യാപിച്ചത്. ഇതിനെതിരെ രാജ്യത്ത് വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ കുന്ദന്‍ മാപ്പു പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് വാഗ്ദാനം ചെയ്ത ഒരു കോടി രൂപ സ്വീകരിക്കാന്‍ തയ്യാറാണെന്ന് പറഞ്ഞ് അബ്ദുല്‍സലാം രംഗത്തെത്തിയത്.

ലീഗ് നേതാവിന്റെ അനുകൂല ഫേസ്ബുക്ക് പോസ്റ്റിനുമെതിരെ സിപിഐഎം പുതുപ്പാടി ലോക്കല്‍ കമ്മിറ്റി നേതൃത്വത്തില്‍ അടിവാരത്ത് പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. മുഖ്യമന്ത്രിയെ വധിക്കുന്നതിന് അനുകൂലമായി പരസ്യപ്രതികരണം നടത്തിയ അബ്ദുല്‍ സലാമിനെതിരെ കേസെടുക്കണമെന്ന് സിപിഐഎം ആവശ്യപ്പെട്ടു. പി കെ ഷൈജല്‍ അധ്യക്ഷനായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News