‘എനിക്ക് കിട്ടിയിട്ട് വിനായകന് കിട്ടിയില്ലെങ്കില്‍, അല്ലെങ്കില്‍ വിനായകന് കിട്ടിയിട്ട്, എനിക്ക് കിട്ടിയില്ലെങ്കില്‍ ഇത്രയും സന്തോഷം ഉണ്ടാവുമായിരുന്നില്ല’: മണികണ്ഠന്‍ പറയുന്നു

കൊച്ചി: മുന്നോട്ടുള്ള യാത്രയ്ക്ക് ഊര്‍ജ്ജം നല്‍കുന്നതാണ് മികച്ച സ്വഭാവനടനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരമെന്ന് മണികണ്ഠന്‍ ആചാരി.

കമ്മട്ടിപ്പാടത്തിലെ ബാലന്‍ചേട്ടന്‍ എന്ന കഥാപാത്രം പ്രേക്ഷകരുടെ ഹൃദയത്തില്‍ നേരത്തേയുണ്ട്. കമ്മട്ടിപ്പാടത്തിലൂടെ സിനിമയില്‍ അഭിനയിക്കാന്‍ ഒരു അവസരം ലഭിച്ചു എന്നതുതന്നെ തന്നെ സംബന്ധിച്ച് വലിയ നേട്ടമാണെന്നും മണികണ്ഠന്‍ പറഞ്ഞു.

ഒരു നടന്‍ എന്ന നിലയില്‍ ഉത്തരവാദിത്തത്തോടെ മുന്നോട്ടുപോകണമെന്ന് പുരസ്‌കാരം ഓര്‍മ്മിപ്പിക്കുന്നത്. ‘എനിക്ക് അവാര്‍ഡ് കിട്ടിയിട്ട് വിനായകന് കിട്ടിയില്ലെങ്കില്‍, അല്ലെങ്കില്‍ വിനായകന് കിട്ടിയിട്ട്, എനിക്ക് കിട്ടിയില്ലെങ്കില്‍ ഇത്രയും സന്തോഷം ഉണ്ടാവുമായിരുന്നില്ല. കമ്മട്ടിപ്പാടത്തില്‍ ഒരുമിച്ച് ഫൈറ്റ് ചെയ്താണ് ഞങ്ങള്‍ അഭിനയിച്ചത്.’-മണികണ്ഠന്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News