ഫര്‍ഹാദിനെതിരെ ആരോപണങ്ങളുമായി സുഹൃത്തുക്കള്‍: ‘എട്ടാം ക്ലാസുകാരിയെ ലൈംഗികമായി ഉപയോഗിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി’

തിരുവനന്തപുരം: ബാലപീഡനങ്ങളെ ന്യായീകരിച്ച് ഫേസ്ബുക്കില്‍ പരാമര്‍ശം നടത്തിയ മുഹമ്മദ് ഫര്‍ഹാദിനെതിരെ ഗുരുതര ആരോപണങ്ങളുമായി സുഹൃത്തുക്കള്‍ രംഗത്ത്. രണ്ട് വര്‍ഷം മുന്‍പ് എട്ടാം ക്ലാസുകാരിയെയും ലൈംഗികമായി ഉപയോഗിച്ചെന്ന് ഫര്‍ഹാദ് വെളിപ്പെടുത്തിയെന്നാണ് ആരോപണം. ഇതിന്റെ മൊബൈല്‍ ദൃശ്യങ്ങള്‍ ഇയാള്‍ സുഹൃത്തുക്കള്‍ക്ക് കാണിച്ചുകൊടുത്തെന്നും നചികേതസ് എന്ന അക്കൗണ്ട് വെളിപ്പെടുത്തുന്നു.

നചികേതസ് പറയുന്നത് ഇങ്ങനെ:

”രണ്ടു വര്‍ഷം മുന്നേ നടന്ന ഒരു സംഭവമാണ്. സ്ഥലം ത്രിശൂര്‍ ഫൈന്‍ ആര്‍ട്‌സ് കോളേജ് പരിസരം. അതിനു അടുത്തുള്ള ഒരു റൂമിലാണ് നമ്മുടെ കഥാനായകന്‍ താമസിക്കുന്നത്. അദ്ദേഹം എട്ടാം ക്ലാസില്‍ പഠിക്കുന്ന ഒരു കുട്ടിയെ സെക്ഷുലി അബ്യുസ് ചെയ്തതിനെപ്പറ്റി സുഹൃത്തുക്കളോട് വര്ണിക്കുകയാണ്. അവളുടെ മുടിപ്പിന്നു വെക്കുന്ന പാട്ടയില്‍ നിന്നും അതെടുത്തു ഒളിച്ചു വെക്കും. അതെവിടെ എന്ന് ചോദിച്ചു അവള്‍ വരും. അവളെ കെട്ടിപ്പിടിച്ചു ലൈംഗികമായി ‘ചൂഷണം’ ചെയ്യും. പ്രസ്തുത കഥാപാത്രത്തിന്റെ വര്‍ണനക്കിടെ അദ്ദേഹം മൊബൈല്‍ ഫോണ്‍ എടുത്തു എടാ നോക്കിക്കേ, ചുമ്മാ പറയുവല്ല , ദാ ചിത്രങ്ങള്‍ … അവന്‍ ആ കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ സുഹൃത്തുക്കള്‍ക്ക് കാണിക്കുന്നു.

കഥ അവിടെ നില്‍ക്കട്ടെ.
ഇയ്യിടെ ഫേസ്ബുക്കില്‍ ഒരു സ്റ്റാറ്റസ്, ഒരു ഉദാഹരണം ആയാണ് കഥാ നായകന്‍ സംഗതി അവതരിപ്പിക്കുന്നത്. അഞ്ചു വയസ്സുകാരിക്ക് മഞ്ചു വാങ്ങിച്ചു കൊടുത്തു അവളുടെ പ്രേമം അവന്‍ അനുഭവിക്കുന്നു. ഈ രണ്ടു കഥയിലെയും നായകന്‍ ഒരാളാണ്. അദ്ദേഹത്തിന്റെ പേര് മുഹമ്മദ് ഫര്‍ഹാദ്. ”


നചികേതസിന്റെ വെളിപ്പെടുത്തല്‍ സ്ഥിരീകരിച്ച് അന്ന് ഫര്‍ഹാദിനൊപ്പം മുറിയില്‍ കൂടെയുണ്ടായിരുന്ന ദിലീപ് വേണുഗോപാലനും രംഗത്തു വന്നിട്ടുണ്ട്
. ദിലീപിന്റെ വാക്കുകള്‍:

”നചികേതസ്സ് പറഞ്ഞതൊരു കെട്ടുകഥയാണെന്നും, ഫര്‍ഹാദിനെ ഞങ്ങള്‍ക്കറിയാമെന്നും പറഞ്ഞു ഫലിപ്പിക്കാന്‍ ബുദ്ധിമുട്ടുന്നവരോട്: നചികേതസ്സ് പറഞ്ഞ സംഭവം നടക്കുമ്പോള്‍ ആ മുറിയില്‍ ഞാനുമുണ്ടായിരുന്നു. കൂടിയിരുന്ന സുഹൃത്തുക്കളുടെ മുന്നില്‍ വച്ച്, എത്തരത്തില്‍ ആ പെണ്‍കുട്ടിയുടെ മുടിപ്പിന്നുകളും മറ്റും ഒളിപ്പിച്ച്, അതെടുക്കാന്‍ വരുന്ന അവളോട് ഗുസ്തി കൂടുകയെന്ന മട്ടില്‍ അവളെ വളരെ നാളുകളായി ഉപയോഗിച്ചു വരികയാണെന്ന് ചെറുതല്ലാത്തൊരഹങ്കാരത്തോടെ വിവരിക്കുന്നതു കേട്ടതിന്റെ ഞെട്ടല്‍ ഇപ്പൊഴും വിട്ടു മാറിയിട്ടില്ല. വിശ്വാസം വരാതെ അമ്പരന്നവര്‍ക്കു മുന്‍പില്‍ മൊബൈല്‍ ഫോണ്‍ എടുത്ത് തെളിവു പ്രദര്‍ശിപ്പിക്കാനൊരുങ്ങിയതും നിങ്ങള്‍ക്കറിയാവുന്ന ഇതേ ഫര്‍ഹാദ് തന്നെയാണ്.”


അതേസമയം, ബാലപീഡനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ ഫേസ്ബുക്കില്‍ വന്ന പോസ്റ്റുകളെക്കുറിച്ച് പൊലീസ് അന്വേഷിക്കും. പോക്‌സോ നിയമപ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് നിരവധി പരാതികള്‍ ലഭിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here