തിരുവനന്തപുരം: മലയിൻകീഴ് ബന്ധുവിന്റെ പീഡനത്തിനിരയായ ഒമ്പതുവയസ്സുകാരൻ അർബുദ രോഗി. അർബുദത്തിനു ചികിത്സയ്ക്കായി കൂട്ടു പോകുമ്പോഴാണ് പ്രതി ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയിരുന്നത്. പ്രതി വിനോദിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബന്ധുവായ പൂവച്ചൽ സ്വദേശി വിനോദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആൺകുട്ടിയുടെ അഞ്ചരവയസ്സുള്ള സഹോദരിയെയും ഇയാൾ പലതവണ പീഡിപ്പിച്ചിട്ടുണ്ട്. മാസങ്ങളോളം കുട്ടികൾ പീഡിപ്പിക്കപ്പെട്ടിരുന്നതായി പറയപ്പെടുന്നു.
മിഠായി കൊടുത്ത് പ്രലോഭിപ്പിച്ചാണ് ഇയാൾ കുട്ടികളെ പീഡിപ്പിച്ചിരുന്നത്. മൂന്നുമാസത്തിനിടെ പലതവണ പീഡനത്തിനിരയായതായി പെൺകുട്ടി പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ച് വിദഗ്ധ പരിശോധന നടത്തിയപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. ഇതേതുടർന്ന് ആശുപത്രി അധികൃതർ ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരമറിയിക്കുകയായിരുന്നു.
ആശുപത്രിയിൽ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ചൈൽഡ്‌ലൈൻ പ്രവർത്തകർ ആശുപത്രിയിലെത്തി പെൺകുട്ടിയിൽ നിന്നു കാര്യങ്ങൾ വിശദമായി ചോദിച്ചറിഞ്ഞു. ചോദ്യം ചെയ്യലിലാണ് മൂന്നുമാസമായി തന്നെയും സഹോദരനെയും വിനോദ് പീഡിപ്പിച്ച വിവരം കുട്ടി പറഞ്ഞത്. ചൈൽഡ്‌ലൈൻ പ്രവർത്തകർ പിന്നീട് സംഭവം നെടുമങ്ങാട് പൊലീസിൽ അറിയിച്ചു. ചൈൽഡ് ലൈൻ പ്രവർത്തകരുടെ പരാതിയിൽ പൊലീസ് കേസെടുത്ത പൊലീസ് വിനോദിനെ അറസ്റ്റ് ചെയ്തു. പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here