അമരീന്ദർ അമരക്കാരനായി, പഞ്ചാബ് കോൺഗ്രസ് ഭരിക്കും; ബിജെപി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു; തോൽവി സമ്മതിച്ച് ബിജെപി നേതൃത്വം; എഎപി രണ്ടാമത്

അമൃത്‌സർ: അമരീന്ദർ അമരത്തുനിന്ന് നയിച്ചപ്പോൾ പത്തുവർഷത്തിനു ശേഷം കോൺഗ്രസ് പഞ്ചാബ് ഭരണം പിടിച്ചു. ഭരണകക്ഷിയായ ശിരോമണി അകാലിദളിനെയും സഖ്യകക്ഷിയായ ബിജെപിയെയും തറപറ്റിച്ചാണ് കോൺഗ്രസ് പഞ്ചാബിൽ ഭരണം പിടിച്ചത്. ബിജെപി-അകാലിദൾ സഖ്യം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ആദ്യമായി പഞ്ചാബിൽ തെരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങിയ ആം ആദ്മി പാർട്ട് നിർണായക ശക്തിയായി രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു. ക്യാപ്റ്റൻ അമരീന്ദർ സിംഗ് തന്നെയാണ് പഞ്ചാബിന്റെ വിജയനായകൻ.

പത്തുവർഷത്തിനു ശേഷം പഞ്ചാബ് ഭരണം തിരിച്ചുപിടിച്ച കോൺഗ്രസ് പടയോട്ടത്തിൽ ബിജെപി തീർത്തും നിലംപരിശായി. വാശിയേറിയ ത്രികോണ മത്സരത്തിനാണ് പഞ്ചാബ് സാക്ഷ്യം വഹിച്ചത്. സഖ്യം ചേർന്നു മത്സരിച്ച പഞ്ചാബിൽ ബിജെപി-ശിരോമണി അകാലിദൾ സഖ്യം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. വിജയം പിടിച്ചടക്കുമെന്നു തോന്നിച്ച ആം ആദ്മി പാർട്ടി രണ്ടാം സ്ഥാനത്ത് ഒതുങ്ങി.

എക്‌സിറ്റ് പോൾ ഫലങ്ങളിൽ കോൺഗ്രസിനു ആം ആദ്മി കനത്ത വെല്ലുവിളിയാകുമെന്നായിരുന്നു പ്രവചനം. എന്നാൽ, കാര്യമായ വെല്ലുവിളി ഉയർത്താതെ തന്നെ ഇവിടെ ആപ്പ് രണ്ടാം സ്ഥാനത്ത് ഒതുങ്ങി. ഫലം പുറത്തുവന്നു തുടങ്ങിയപ്പോൾ മുതൽ കോൺഗ്രസ് ലീഡായിരുന്നു പഞ്ചാബിൽ.

കടുത്ത ഭരണവിരുദ്ധ വികാരം അലയടിച്ച തെരഞ്ഞെടുപ്പിൽ ബിജെപിഅകാലിദൾ സഖ്യം തൂത്തെറിയപെടുകയായിരുന്നു. മയക്കുമരുന്ന്, അഴിമതി ആരോപണങ്ങളാണ് പഞ്ചാബിൽ അധികാരത്തിലുള്ള ബിജെപിഅകാലിദൾ സഖ്യത്തിന് പ്രതികൂലമായതെന്നാണ് വിലയിരുത്തൽ. പഞ്ചാബിൽ തെരഞ്ഞെടുപ്പ് നടന്ന 117 സീറ്റുകളിൽ 62-71 വരെ സീറ്റുകൾ നേടി കോൺഗ്രസ് അധികാരത്തിലെത്തുമെന്നായിരുന്നു പ്രധാന എക്‌സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിച്ചത്.

ആം ആദ്മി പാർട്ടിയും പഞ്ചാബിൽ കൃത്യമായ ഇടം കണ്ടെത്തിയതാണ് തെരഞ്ഞെടുപ്പിന്റെ പ്രത്യേകത. 22 സീറ്റുകൾ ലീഡ് നേടി ആം ആദ്മി പാർടി പഞ്ചാബിൽ രണ്ടാമത്തെ വലിയ ഒറ്റകക്ഷിായകാനുള്ള തയ്യാറെടുപ്പിലാണ്. ജയിച്ചാൽ ദേശീയ തലത്തിൽ കോൺഗ്രസിന് പിടിച്ചുനിൽക്കാൻ വലിയ സഹായകമാകും പഞ്ചാബ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News