പുതിയ കെപിസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ എ ഗ്രൂപ്പ് സമ്മർദ്ദശക്തിയാകും; ഡിസിസി പുനഃസംഘടനയ്ക്കു ശേഷമുള്ള പരസ്യവെല്ലുവിളി ഇവിടെയും പ്രാവർത്തികമാക്കും

തിരുവനന്തപുരം: പുതിയ കെപിസിസി അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിൽ എ ഗ്രൂപ്പിന്റെ അവകാശവാദങ്ങൾക്ക് പ്രാധാന്യമേറും. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് തെരെഞ്ഞെടുപ്പിൽ കോൺഗ്രസ്സ് ഹൈക്കമാൻഡിനേറ്റ തിരിച്ചടിയാണ് എ ഗ്രൂപ്പിന് ശക്തിപകരുന്നത്. അതേസമയം പുതിയ അധ്യക്ഷൻ ഉടനൊന്നും ഉണ്ടാകില്ലെന്നു ഉറപ്പായിട്ടുണ്ട്. സോണിയാഗാന്ധി തിരിച്ചെത്തിയ ശേഷമേ പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കു.

ഡിസിസി പുനഃസംഘടനയ്ക്കു ശേഷം ഹൈക്കാമാൻഡിനോട് പരസ്യമായ വെല്ലുവിളിയാണ് ഉമ്മൻചാണ്ടിയും എ ഗ്രൂപ്പും നടത്തിയത്. ഹൈക്കമാൻഡിന് താൽപര്യമുണ്ടായിരുന്നിട്ടും കെപിസിസി അധ്യക്ഷസ്ഥാനത്ത് നിന്നും വിഎം സുധീരന്റെ രാജി അനിവാര്യമാക്കിയതും എ ഗ്രൂപ്പിന്റെ ഈ നിലപാടാണ്. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ വൻ തിരിച്ചടി കോൺഗ്രസ് ഹൈക്കമാൻഡിനെ ദുർബലപ്പെടുത്തിയത് എ ഗ്രൂപ്പിന് ഇപ്പോൾ കൂടുതൽ ശക്തിപകരുന്നു. അതിനാൽ കെപിസിസി അധ്യക്ഷസ്ഥാനത്തിനായുള്ള എ ഗ്രൂപ്പിന്റെ അവകാശവാദത്തിന് പ്രാധാന്യമേറും. എ ഗ്രൂപ്പിൽ നിന്നും തിരുവഞ്ചൂർ രാധാകൃഷ്ണനാണ് കൂടുതൽ സാധ്യത. അല്ലെങ്കിൽ പി.ടി തോമസ് പരിഗണിക്കപ്പെട്ടേക്കും. സാമുദായിക സമവാക്യങ്ങൾക്കു കൂടി പ്രാധാന്യം നൽകിയാകും അന്തിമതീരുമാനമെടുക്കുക.

ഐ ഗ്രൂപ്പും അധ്യക്ഷസ്ഥാനത്തിനായി അവകാശവാദമുന്നയിക്കുന്നുണ്ട്. നിലവിലെ വൈസ് പ്രസിഡന്റ് വി.ഡി സതീശൻ, കെ.സി വേണുഗോപാൽ, കെ.സുധാകരൻ തുടങ്ങിയവർ അധ്യക്ഷപദം ലക്ഷ്യമിട്ട് രംഗത്തുണ്ട്. എന്നാൽ പ്രതിപക്ഷനേതാവ് സ്ഥാനം ഐ ഗ്രൂപ്പിനായതിനായാൽ കെപിസിസി അധ്യക്ഷസ്ഥാനം തങ്ങൾക്ക് തന്നെ ലഭിക്കണമെന്നാണ് എ ഗ്രൂപ്പിന്റെ വാദം. ഹൈക്കമാൻഡിന്റെ തീരുമാനമാണ് അന്തിമമാകുകയെങ്കിലും എ ഗ്രൂപ്പിന്റെ വാദങ്ങൾ ആ തീരുമാനത്തെ സ്വാധീനിക്കുന്നതാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News