മണ്ടത്തരങ്ങള്‍ ആവര്‍ത്തിച്ച് കെ സുരേന്ദ്രന്‍; ‘മുത്തലാഖ് എന്നാല്‍ മൂന്നും നാലു കെട്ടുന്ന സമ്പ്രദായ’മെന്ന് സുരേന്ദ്രന്റെ കണ്ടെത്തല്‍; ഒന്ന് എഡിറ്റ് ചെയ്യടെ വിവരദോഷിയെന്ന് സോഷ്യല്‍മീഡിയ

തിരുവനന്തപുരം: ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ മണ്ടത്തരങ്ങള്‍ ആവര്‍ത്തിച്ച് വീണ്ടും ബിജെപി നേതാവ് കെ.സുരേന്ദ്രന്‍. മുത്തലാഖ് സമ്പ്രദായത്തെ കുറിച്ച് ആധികാരികമായി പറഞ്ഞുകൊണ്ടുള്ള പോസ്റ്റിലാണ് വിവരകേട് കടന്നുകൂടിയത്. എന്താണ് മുത്തലാഖ് എന്ന് വിശദീകരിച്ചതോടെയാണ് സുരേന്ദ്രന്റെ അറിവ് എല്ലാവര്‍ക്കും മനസിലായത്.

മൂന്ന് തലാഖ് ചൊല്ലി വിവാഹബന്ധം അവസാനിപ്പിക്കുന്ന സമ്പ്രദായമാണ് മുത്തലാഖ്. എന്നാല്‍ അതിന് സുരേന്ദ്രന്‍ നല്‍കിയ നിര്‍വചനം ഇങ്ങനെ: ‘അപരിഷ്‌കൃതമായ മതനിയമങ്ങളുടെ മറവില്‍ മൂന്നും നാലും കെട്ടുന്ന സമ്പ്രദായമാണ് മുത്തലാഖ്.’ മുത്തലാഖിനെക്കുറിച്ചുള്ള ധാരണകള്‍ പൊട്ടത്തെറ്റാണെന്ന് ചിലര്‍ ചൂണ്ടിക്കാണിച്ചെങ്കിലും ഇതുവരെ അത് തിരുത്താന്‍ സുരേന്ദ്രന്‍ തയ്യാറായിട്ടില്ല.

ഉള്ളി സുര, ദുരന്തം സുര തുടങ്ങിയ പേരില്‍ അറിയപ്പെട്ടിരുന്ന സുരേന്ദ്രനെ ഇപ്പോള്‍ തലാഖ് സുരേന്ദ്രന്‍ എന്നാണ് സോഷ്യല്‍മീഡിയ വിശേഷിപ്പിക്കുന്നത്. ബിജെപി അനുഭാവികളടക്കം നിരവധി പേരാണ് സുരേന്ദ്രനെ പരിഹസിച്ച് എത്തുന്നത്.

പോസ്റ്റിന്റെ പൂര്‍ണരൂപം താഴെ:
സ്ഥാനാര്‍ത്ഥികള്‍ മുത്തലാക്കിനെക്കുറിച്ച് അവരുടെ നിലപാട് പരസ്യമായിപ്പറയാനുള്ള ആര്‍ജ്ജവം കാണിക്കണം. ഒരു മുസ്‌ളീം ഭൂരിപക്ഷ മണ്ഡലം എന്ന നിലയില്‍ ലക്ഷക്കണക്കിന് മുസ്‌ളീം സ്ത്രീകളാണ് ഇവിടെ വോട്ടുരേഖപ്പെടുത്താന്‍ പോകുന്നത്. ബഹുഭാര്യാത്വത്തിന്രെ കെടുതികള്‍ അനുഭവിക്കുന്ന മുസ്‌ളീം സ്ത്രീകളുടെ കാര്യത്തില്‍ പുരോഗമനം പ്രസംഗിക്കുന്ന ഇരുമുന്നണികള്‍ക്കും എന്തു പറയാനുണ്ടെന്നറിയാന്‍ കേരളത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും താല്‍പ്പര്യമുണ്ടാവും.

തെരഞ്ഞെടുപ്പുകള്‍ പാര്‍ട്ടികളുടെ നിലപാടുകള്‍ പരസ്യപ്പെടുത്താനുള്ള അവസരമാണ്. അപരിഷ്‌കൃതമായ മതനിയമങ്ങളുടെ മറവില്‍ മൂന്നും നാലും കെട്ടുന്ന മുത്തലാക്ക് സംപ്രദായത്തെക്കുറിച്ച് തങ്ങളുടെ നിലപാട് തുറന്ന ചര്‍ച്ചക്കു വിധേയമാക്കാന്‍ ഇരുമുന്നണികളേയും ഞങ്ങള്‍ വെല്ലുവിളിക്കുന്നു. മുസ്‌ളീം സ്ത്രീകള്‍ ആരുടെ കൂടെ നില്‍ക്കുമെന്ന് അപ്പോള്‍ കാണാം. പുരോഗമനം വിളമ്പുന്ന സിപിഎം പോലും ഇക്കാര്യത്തില്‍ ബ്ബബ്ബബ്ബ അടിക്കുന്നത് വരും ദിവസങ്ങളില്‍ നമുക്കു കാണാം.

K-Surendran-FB-POST-1

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News