ഇരിട്ടിയിൽ ഭർത്താവ് കൊലപ്പെടുത്തിയ ശോഭയുടെ മക്കളെ തേടി പൊലീസ് മുംബൈയിലേക്ക്; ശോഭയെ കൊലപ്പെടുത്തുന്നതിനു മകൻ ദൃക്‌സാക്ഷിയെന്നു പൊലീസിനു സംശയം

കണ്ണൂർ: ഇരിട്ടിയിൽ ഭർത്താവ് അവിഹിതബന്ധത്തിന്റെ പേരിൽ കൊലപ്പെടുത്തിയ ശോഭയുടെ മക്കളെ തേടി പൊലീസ് മുംബൈയിലേക്കു പുറപ്പെട്ടു. ശോഭയുടെ മക്കളായ ആര്യനെയും അമൃതയെയും തേടി അന്വേഷണസംഘം മുംബൈയിലേക്ക് പുറപ്പെട്ടു. ശോഭയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് മഞ്ജുനാഥ് കുട്ടികളെ കൂട്ടി നാടുവിട്ട് ബംഗളൂരുവിലെത്തിയ ശേഷം അവിടെ നിന്ന് കുട്ടികളെ ട്രെയിൻ കയറ്റി മുംബൈയിലേക്ക് അയച്ചെന്നാണ് പൊലീസ് പറയുന്നത്. ശോഭയെ മഞ്ജുനാഥ് കൊല്ലുന്നത് മകൻ കണ്ടതായും പൊലീസ് സംശയിക്കുന്നു.

കൊലചെയ്യപ്പെട്ട ശോഭയുടെ ഭർത്താവ് മഞ്ജുനാഥിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ജനുവരി 15നാണ് ശോഭ കൊല്ലപ്പെട്ടത്. ചൈൽഡ് വെൽഫെയർ സൊസൈറ്റിയുടെ കയ്യിൽ കഴിഞ്ഞ ഇരുപതിനാണ് കുട്ടികൾ എത്തിപ്പെട്ടതെന്ന വിവരം പൊലീസിന് ലഭിച്ച സാഹചര്യത്തിലാണ് അന്വേഷണ സംഘം മുംബയിലേക്ക് പുറപ്പെട്ടത്. പ്രൊബേഷണൽ എസ്.ഐ അൻഷാദ്, എ.എസ്.ഐ ശശീന്ദ്രൻ, വനിത എസ്.ഐ പ്രജിത, സിവിൽ പൊലീസ് ഓഫീസർ അനീഷ്, കൊലചെയ്യപ്പെട്ട ശോഭയുടെ ഭർത്താവിന്റെ സഹോദരി, ഇവരുടെ ഭർത്താവ് എന്നിവരാണ് കുട്ടികളെ തേടിപ്പോയ സംഘത്തിലുള്ളത്.

ശോഭയുടെ ആദ്യഭർത്താവിനെ ശോഭയും മഞ്ജുനാഥും ചേർന്നാണ് കൊലചെയ്തതെന്ന വിവരം മഞ്ജുനാഥിനെ ചോദ്യം ചെയ്തപ്പോൾ ലഭിച്ചിരുന്നു. മഞ്ജുനാഥ് തന്റെ ഭാര്യയുമായി സംസാരിക്കുന്നത് വിലക്കിയതാണ് ശോഭയ്ക്ക് ജീവൻ നഷ്ടമായത്. മഞ്ജുനാഥിനൊപ്പം ജീവിക്കാൻ വേണ്ടിയാണ് ശോഭയും മഞ്ജുനാഥും കൂടി ശോഭയുടെ ആദ്യ ഭർത്താവ് രാജുവിനെ കൊലപ്പെടുത്തിയത്. എന്നാൽ, ഇതിനു ശേഷം മഞ്ജുനാഥിനെ മുൻഭാര്യയിൽ നിന്ന് അകറ്റിയപ്പോഴാണ് മഞ്ജുനാഥ് ശോഭയെയും കൊലപ്പെടുത്തിയത്.

Read Also

കാമുകനുവേണ്ടി ഭർത്താവിനെ കൊന്നു; കാമുകൻ ഭാര്യയുമായി സംസാരിക്കുന്നത് വിലക്കിയപ്പോൾ യുവതിക്കു നഷ്ടമായത് സ്വന്തം ജീവൻ; ഇരിട്ടിയിൽ യുവതി കൊല്ലപ്പെട്ട സംഭവത്തിനു പിന്നിൽ സിനിമയെ വെല്ലുന്ന കഥ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News