കുണ്ടറയില്‍ പത്തുവയസുകാരിയെ പീഡിപ്പിച്ചത് മുത്തച്ഛന്‍; കേസില്‍ നിര്‍ണായകമായത് മുത്തശ്ശിയുടെയും സഹോദരിയുടെയും മൊഴി; അറസ്റ്റ് രേഖപ്പെടുത്തിയെന്ന് പൊലീസ്

കൊല്ലം: കുണ്ടറയില്‍ പത്തുവയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ മുത്തച്ഛന്‍ വിക്ടറി(62)നെ പൊലീസ് അറസ്റ്റു ചെയ്തു. മരിച്ച പെണ്‍കുട്ടിയുടെ മുത്തശിയുടെയും സഹോദരിയുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. വിക്ടടറിന്റെ മോശം പെരുമാറ്റത്തെക്കുറിച്ച് മകളും പേരക്കുട്ടിയും നിരവധിതവണ പരാതിപ്പെട്ടിരുന്നുവെന്നും മുത്തശി അന്വേഷണസംഘത്തോട് വെളിപ്പെടുത്തി. പെണ്‍കുട്ടിയെ ഇയാള്‍ നിരന്തരമായി പീഡിപ്പിച്ചിരുന്നെന്നും ഇരുവരും മൊഴി നല്‍കി.

കൊല്ലത്തെ അഭിഭാഷകന്റെ ഗുമസ്തനായിരുന്ന വിക്ടര്‍ ഇപ്പോള്‍ ഒരു ലോഡ്ജ് മാനേജറാണ്. ഇയാള്‍ പുരുഷന്‍മാരെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഉപയോഗിച്ചിരുന്നുവെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

ജനുവരി 15നാണ് കുണ്ടറയില്‍ 10 വയസുകാരിയെ ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. കാലുകള്‍ നിലത്ത് മുട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അച്ഛനും അമ്മയും തമ്മിലുള്ള കുടുംബ പ്രശ്‌നത്തിലാണ് തൂങ്ങിമരിക്കുന്നത് എന്ന രീതിയിലുള്ള ആത്മഹത്യാ കുറിപ്പും കണ്ടെടുത്തിയിരുന്നു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ കുട്ടി നിരന്തരമായി ലൈംഗിക പീഡനത്തിന് ഇരയായെന്നും വ്യക്തമായിരുന്നു. മരിക്കുന്നതിന് മൂന്ന് ദിവസം മുമ്പും പെണ്‍കുട്ടി പീഡനത്തിന് ഇരയായിരുന്നതായി പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍ മൊഴി നല്‍കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News