കുണ്ടറയിലെ 14കാരന്റെ ദുരൂഹമരണം: വിക്ടറിന്റെ മകനെ പൊലീസ് ചോദ്യംചെയ്തു; മകന്റെ മരണം കൊലപാതകമാണെന്ന് ആവര്‍ത്തിച്ച് അമ്മ

കൊല്ലം: കുണ്ടറയില്‍ 14കാരന്റെ മരണത്തില്‍, പീഡനക്കേസ് പ്രതി വിക്ടറിന്റെ മകന്‍ ഷിബുവിനെ പൊലീസ് ചോദ്യംചെയ്തു. ബുധനാഴ്ച രാത്രിയില്‍ ഡിവൈഎസ്പി ഓഫീസില്‍ വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്തത്. വീണ്ടും വിളിക്കുമ്പോള്‍ ഹാജരാകണമെന്നും ഷിബുവിനോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. മകന്റെ മരണം കൊലപാതകമാണെന്നും അതിന് പിന്നില്‍ വിക്ടറും ഷിബുവുമാണെന്ന് ആരോപിച്ച് കുട്ടിയുടെ അമ്മ കഴിഞ്ഞദിവസം റൂറല്‍ എസ്.പിക്ക് പരാതി നല്‍കിയിരുന്നു.

2010 ജൂണ്‍ 17നാണ് കുണ്ടറ നാന്തിരിക്കല്‍ സ്വദേശിയായ അച്ചു എന്ന 14 വയസുകാരനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തിന് പിന്നില്‍ വിക്ടര്‍ ആണെന്ന് അന്ന് തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു. എന്നാല്‍ പൊലീസ് പരാതി അവഗണിക്കുകയായിരുന്നു. ദുരൂഹമരണമായിട്ടും 14കാരന്റെ ആന്തരികാവയവങ്ങള്‍ പരിശോധനയ്ക്ക് അയയ്ക്കാന്‍ പൊലീസ് അന്ന് തയ്യാറായില്ല. കുട്ടിയുടെ അമ്മയുടെയും സഹോദരിയുടെയും മൊഴി രേഖപ്പെടുത്താനും പൊലീസ് തയ്യാറായില്ലെന്നും ആരോപണമുണ്ട്.

മകന്റെ മരണത്തെ തുടര്‍ന്ന് വിക്ടറിനോടും കുടുംബത്തോടും എതിര്‍ക്കാന്‍ ശേഷിയില്ലാത്ത ഇവര്‍ വീട് ഉപേക്ഷിച്ച് പ്രദേശത്ത് നിന്നും പോവുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News