സിസ്റ്റർ അഭയ കൊല്ലപ്പെട്ടിട്ട് ഇന്നേക്കു 25 വർഷം തികയുന്നു. 1992 മാർച്ച് 27 നാണ് ബിസിഎം കോളജ് വിദ്യാർത്ഥിനിയായിരുന്ന സിസ്റ്റർ അഭയയെ ഹോസ്റ്റൽ വളപ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കോട്ടയം ക്‌നാനായ കത്തോലിക്കാ രൂപതയുടെ കീഴിലുള്ള സെന്റ് പയസ് ടെൻത് കോൺവെന്റിലെ കിണറ്റിലാണ് സിസ്റ്റർ അഭയ മരിച്ചു കിടന്നത്. കോട്ടയം ജില്ലയിലെ അരീക്കരയിൽ അയ്ക്കരക്കുന്നേൽ വീട്ടിൽ എം.തോമസിന്റെ മകളായിരുന്നു അഭയ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here