ലക്‌നൗ: ‘ മുസ്‌ലിമുകള്‍ എങ്ങനെ പെരുമാറണമെന്ന് പഠിക്കണം. ഞങ്ങളുടെ സര്‍ക്കാരാണ് ഇപ്പോള്‍ അധികാരത്തിലുള്ളത്. ഉച്ചഭാഷിണി ഉപയോഗിക്കുന്നത് നിര്‍ത്തണം. ഇല്ലെങ്കില്‍ രണ്ട് പള്ളിയിലും നമാസ് നടത്താന്‍ ഞങ്ങള്‍ അനുവദിക്കില്ല.’ ഉത്തർപ്രദേശിലെ ബറേലിയിൽ മുസ്ലീംപള്ളിയ്ക്ക് സമീപം പതിച്ച പോസ്റ്ററുകളിലെ വാക്കുകളാണിത്. എല്ലാ ഹിന്ദുക്കള്‍ക്കും വേണ്ടി എന്നു പറഞ്ഞാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ മുസ്‌ലിമുകളോട് നാടുവിട്ടു പോകാന്‍ ആവശ്യപ്പെട്ടു കൊണ്ടുള്ള പോസ്റ്ററുകള്‍ക്ക് പിന്നാലെയാണ് ഉത്തര്‍ പ്രദേശിലെ മുസ്‌ലിം പള്ളികളില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പോസ്റ്ററുകള്‍ പതിച്ചത്. നമാസ് സമയത്ത് ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നത് നിര്‍ത്തണമെന്നും അല്ലെങ്കില്‍ പ്രാര്‍ത്ഥിക്കാന്‍ അനുവദിക്കില്ലെന്നും പോസ്റ്ററുകളില്‍ പറയുന്നു.
ബറേലിയിലെ രണ്ട് പള്ളികളിലായാണ് ഇത്തരത്തിലുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. രാവിലെ പള്ളി തുറക്കുന്ന വേളയിലാണ് പോസ്റ്ററുകള്‍ ശ്രദ്ധയില്‍ പെട്ടത്മുസ്‌ലിം പള്ളികളില്‍ വര്‍ഗ്ഗീയ പോസ്റ്ററുകള്‍ പതിപ്പിച്ചെന്ന് പരാതി ലഭിച്ചിട്ടുണ്ടെന്നും പരാതിയിന്മേല്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായും പൊലീസ് സൂപ്രണ്ട് സമീര്‍ സൗരഭ് പറഞ്ഞു
ബറേലിയിലെ മുസ്‌ലിമുകളോട് എത്രയും പെട്ടെന്നു നാടുവിടാന്‍ ആവശ്യപ്പെട്ടു കൊണ്ടുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here