ബംഗ്ലദേശി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്: മൂന്നാം പ്രതിക്ക് ജീവപര്യന്തം കഠിന തടവ്; നാലാം പ്രതിക്ക് 10 വര്‍ഷം കഠിനതടവ്

കോഴിക്കോട്: ബംഗ്ലാദേശ് പെണ്‍കുട്ടിയെ ജോലി വാഗ്ദാനം നല്‍കി തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസില്‍ രണ്ട് പ്രതികള്‍ക്ക് തടവ് ശിക്ഷ. കേസിലെ മൂന്നാം പ്രതി എറണാകുളം കടവന്ത്ര ആനാം തുരുത്തിപ്പാറ ഷമീര്‍, നാലാം പ്രതി മലപ്പുറം വൈലന്നൂര്‍ അത്യശേരി ഈങ്ങോപ്പടലില്‍ ജാഫറലി എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.

ഷമീര്‍ ഒന്നേകാല്‍ ലക്ഷം രൂപയും ജാഫറലി 25,000 രൂപയും പിഴ അടക്കണമെന്നും കോടതി ഉത്തരവിട്ടു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമം തടയുന്ന എരഞ്ഞിപ്പാലത്തെ പ്രത്യേക ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്. ബലാത്സംഗം തട്ടിക്കൊണ്ട് പോകല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ശിക്ഷ.

2014 ഏപ്രില്‍ രണ്ടിനായിരുന്നു സംഭവം. ബാംഗ്ലാദേശ് പെണ്‍കുട്ടിയെ ബംഗളൂരുവില്‍ ജോലി വാഗ്ദാനം ചെയ്ത് പിതൃസഹോദര പുത്രന്‍ ജിയ മുല്ലയും ഭാര്യ ഹസ്‌നയും ചേര്‍ന്നാണ് ഇന്ത്യയിലേക്ക് കൊണ്ട് വന്നത്. എന്നാല്‍ ജോലി നല്‍കാതെ പെണ്‍കുട്ടിയെ ചോട്ടി എന്ന സ്ത്രീയെ ഏല്‍പ്പിച്ച് ഇരുവരും കടന്നു കളഞ്ഞു. ജോലിയുണ്ടെന്ന് പറഞ്ഞ് ചോട്ടിയാണ് പെണ്‍കുട്ടിയെ കോഴിക്കോട്ട് എത്തിച്ചത്. ഇവിടെ വച്ചാണ് ഷമീറും ജാഫറലിയും ചേര്‍ന്ന് പെണ്‍കുട്ടിയെ ബലാത്സംഗം ചെയതത്. കസബ പൊലീസാണ് കേസ് അന്വേഷിച്ചത്. പ്രധാന പ്രതികളായ ചോട്ടി, ഹസ്‌ന എന്നിവരെ പിടികൂടിയിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News