ലഖ്‌നൗ: അനധികൃത അറവുശാലയുടെ പേരു പറഞ്ഞ് യുപിയിലെ പുതിയ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മാംസാഹരങ്ങൾ ആകെ നിരോധിച്ചപ്പോൾ രൂപപ്പെട്ട സാമൂഹ്യ ആഘാതങ്ങളിലൊന്ന് ഇതാ. പരമ്പരാഗതമായി നല്ല നോൺവെജ് ബിയാണിയിൽ ആഘോഷം സമ്പന്നമാക്കിയിരുന്ന യുപി മുസ്ലിങ്ങൾ ഇപ്പോൾ അക്ഷരാർത്ഥത്തിൽ വലയുകയാണ്. മട്ടണും ബീഫിനും ചിക്കണും പകരം അവർ പച്ചക്കറി ബിരിയാണി യെ ആശ്രയിച്ച് തുടങ്ങി.
മൊറാദാബാദിൽ ഏറ്റവും ഒടുവിൽ നടന്ന മുസ്ലിം കല്യാണം ആഘോഷപൂർവം നിശ്ചയിച്ചിരുന്നതാണ്. ഇറച്ചി കൊണ്ടുള്ള ബിരിയാണി പ്രതീക്ഷിച്ചവർക്ക് ഒടുവിൽ വെജ് ബിരിയാണി നൽകേണ്ടിവന്നു. പാവപ്പെട്ടവരുടെ വിവാഹം നടത്തുന്ന ഒരു സന്നദ്ധ സംഘടന ഇപ്പോൾ പെട്ടിരിക്കുകയാണത്രെ. ബീഫല്ലേ നിരോധിച്ചുള്ളൂ എന്നാണ് ചിലർ ചോദിക്കുന്നത്, എന്നാൽ ഫലത്തിൽ മത്സ്യം അടക്കം മാംസാഹാരം യുപിയിൽ നിരോധിച്ച സ്ഥിതിയാണെന്ന് നാട്ടുകാരോട് പറഞ്ഞ് ബോധ്യമാക്കാൻ പെടാപ്പാട് പെടുകയാണ് ഇവർ.
സംഭവം നിസാരമല്ല, നാം എന്ത് കഴിക്കണമെന്നു നിശ്ചയിക്കുകയും ബ്രാഹ്മണിക്കൽ ഭക്ഷണരീതി അടിച്ചേൽപിക്കുകയും മാത്രമല്ല ചെയ്യുന്നത്. ഒരോ ജനവിഭാഗത്തിന്റെയും സാംസ്‌കാരിക പ്രതിഫലനം കൂടിയായ വിവാഹ വൈവിധ്യമാണ് ഇത്തരം ഭരണകൂട ഫാസിസം തല്ലി കെടുത്തുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here