കല്‍പ്പറ്റ പോക്‌സോ കോടതി ജഡ്ജിക്ക് നേരെ ചെരുപ്പേറ്; ആക്രമണം വിചാരണയ്ക്കിടെ; പ്രതി പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചയാള്‍

കല്‍പ്പറ്റ : വിചാരണക്കിടെ ജഡ്ജിക്ക് നേരെ പ്രതി ചെരുപ്പൂരി എറിഞ്ഞു. കല്‍പ്പറ്റയിലെ കുട്ടികള്‍ക്കെതിരായ അതിക്രമം സംബന്ധിച്ച കേസുകള്‍ പരിഗണിക്കുന്ന പോക്‌സോ കോടതിയിലാണ് സംഭവം. ചെരുപ്പേറില്‍ പരുക്കേറ്റ ജഡ്ജി പഞ്ചാപകേശനെ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കി.

12 വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ മേപ്പാടി കടത്തിക്കുന്ന് സ്വദേശി അറുമുഖനാണ് ജഡ്ജിയെ ആക്രമിച്ചത്. അറുമുഖന് ജഡ്ജി 25 വര്‍ഷം തടവ് ശിക്ഷ വിധിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പ്രതി പ്രകോപിതനായത്. അറുമുഖനെ സ്ഥലത്തുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. 2014ലാണ് പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

പോക്‌സോ നിയമത്തില്‍ ഇരട്ട നീതി നില്‍ക്കുന്നതായി ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു. ഇതില്‍ പ്രതിഷേധവും നടക്കുന്നുണ്ട്. ഇതിനിടെയാണ് ജഡ്ജിക്ക് നേരെ ചെരുപ്പേറ് ഉണ്ടായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel