കണക്ക് ചോദ്യപേപ്പര്‍ വിവാദം: വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്; അദ്ധ്യാപകരുടെ സ്വകാര്യ ട്യൂഷനും സര്‍ക്കാര്‍ നിരോധനം

തിരുവനന്തപുരം: എസ്എസ്എല്‍സി കണക്ക് ചോദ്യപേപ്പര്‍ വിവാദത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. അദ്ധ്യാപകരുടെ സ്വകാര്യ ട്യൂഷനും സര്‍ക്കാര്‍ നിരോധിച്ചു.

എസ്എസ്എല്‍സി കണക്ക് പരീക്ഷയിലെ ചോദ്യപേപ്പര്‍ വീഴ്ചയില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന പൊതുവിദ്യാഭ്യാസ സെക്രട്ടറി ഉഷാ ടൈറ്റസിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്. കഴിഞ്ഞ ദിവസമാണ് ചോദ്യപേപ്പര്‍ വീഴ്ചയ്ക്ക് പിന്നിലെ ഗൂഡാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്ന റിപ്പോര്‍ട്ട് വിദ്യാഭ്യാസമന്ത്രിക്ക് നല്‍കിയത്. മന്ത്രി റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറുകയും തുടര്‍ന്നാണ് വിജിലന്‍സ് അന്വേഷണത്തിന് തീരുമാനമാവുകയും ചെയ്തത്.

സ്വകാര്യ സ്ഥാപനത്തിന് ചോദ്യം തയ്യാറാക്കിയ അധ്യപകനുമായുള്ള ബന്ധം, അതിനു പിന്നിലെ ഗൂഡാലോചന എന്നിവ അന്വേഷിക്കണമെന്നും പൊതുവിദ്യാഭ്യാസ സെക്രട്ടറി ശുപാര്‍ശ ചെയ്തിരുന്നു. സ്വകാര്യ ട്യൂഷന്‍ സെന്ററുകള്‍ പുറത്തിറക്കിയ ചോദ്യങ്ങളുമായി സമാനത കണ്ടെത്തിയ സാഹചര്യത്തിലാണ് കണക്ക് പരീക്ഷ വിവാദമാവുകയും പരീക്ഷ റദ്ദാക്കി വീണ്ടും നടത്തുകയും ചെയ്തു.

അദ്ധ്യാപകര്‍ സ്വകാര്യ ട്യൂഷന്‍ സര്‍ക്കാര്‍ നിരോധിച്ചു. കെഇആര്‍ റൂള്‍ പ്രകാരം അദ്ധ്യാപകര്‍ സ്വകാര്യ ട്യൂഷന്‍ പാടില്ലെന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിയമം ലംഘിക്കപ്പെടുന്നുണ്ട്. ഈ സാഹചര്യത്തില്‍ നിബന്ധന പാലിക്കാത്ത അദ്ധ്യാപകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News