സാധാരണക്കാരുടെ ശബ്ദമാകാന്‍ പല മാധ്യമങ്ങള്‍ക്കും സാധിക്കുന്നില്ലെന്ന് കോടിയേരി: ‘അത് തിരുത്തപ്പെടണം, ജനങ്ങള്‍ എല്ലാം കാണുന്നുണ്ട്, വിലയിരുത്തുന്നുണ്ട്’

തിരുവനന്തപുരം: മാധ്യമം എന്നത് വ്യവസായം മാത്രമല്ല, സാമൂഹ്യപ്രതിബദ്ധതയുള്ള സംരംഭം കൂടിയാണെന്ന്് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇതെല്ലാം വിസ്മരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ തലപൊക്കിയിരിക്കുന്നു. ഇതില്‍ വനിതകള്‍ ഉള്‍പ്പെടെ മാധ്യമപ്രവര്‍ത്തകര്‍ വിയോജിപ്പ് പരസ്യമായി പ്രകടിപ്പിച്ചത് നല്ല സൂചനയാണെന്നും കോടിയേരി ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

‘മാധ്യമം എന്നത് വ്യവസായം മാത്രമല്ല. സാമൂഹ്യപ്രതിബദ്ധതയുള്ള സംരംഭമാണ്. ഇതെല്ലാം വിസ്മരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നമ്മുടെ നാട്ടില്‍ തലപൊക്കിയിരിക്കുന്നു. ഇതില്‍ വനിതകള്‍ ഉള്‍പ്പെടെ മാധ്യമപ്രവര്‍ത്തകര്‍ വിയോജിപ്പ് പരസ്യമായി പ്രകടിപ്പിച്ചത് നല്ല സൂചനയാണ്. അഴിമതിക്കാരെയും ദുര്‍നടപ്പുകാരെയും തുറന്നുകാട്ടാനുള്ള മാധ്യമപ്രവര്‍ത്തനത്തെ ഞങ്ങളും ഈ നാടും എതിര്‍ക്കില്ല.’-കോടിയേരി പറയുന്നു.

‘മാധ്യമ സ്‌ഫോടനത്തിന്റെ കാലഘട്ടമാണിത്. പത്രം, റേഡിയോ, ടി വി എന്നിവയ്ക്ക് പുറമെ ഫേസ്ബുക്ക്, ട്വിറ്റര്‍, വാട്‌സ് ആപ്പ് തുടങ്ങിയ സാമൂഹ്യമാധ്യമങ്ങളുടെ സാന്നിധ്യവും പ്രസക്തിയും വളര്‍ന്നിരിക്കുന്നു. മിക്ക മാധ്യമങ്ങളെയും കോര്‍പ്പറേറ്റുകള്‍ വിഴുങ്ങുകയാണ്. സാധാരണക്കാരുടെ ശബ്ദമാകാന്‍ പല മാധ്യമങ്ങള്‍ക്കും സാധിക്കുന്നില്ല. അത് തിരുത്തപ്പെടണം. ജനങ്ങള്‍ എല്ലാം കാണുന്നുണ്ട്. വിലയിരുത്തുന്നുണ്ട് എന്ന് ഓരോ മാധ്യമ പ്രവര്‍ത്തകരും മനസിലാക്കണം. സ്വയം തിരുത്തി മുന്നേറണം.’-കോടിയേരി പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News