കൊല്ലം: ബാർ പൂട്ടിയതോടെ ജോലി നഷ്ടപ്പെട്ട ബാർ തൊഴിലാളി വിഷം കഴിച്ച് മരിച്ചു. വാളകം കുമ്പക്കാട്ട് വീട്ടിൽ അലക്‌സാണ്ടർ ജോർജ് (47) ആണ് മരിച്ചത്. 30 വർഷമായി ബാർ ജീവനക്കാരനായ ഇയാൾ അവസാനം കൊല്ലത്തെ സോഡിയാക് ബാറിൽ മാനേജരായി ജോലി ചെയ്തു വരികയായിരുന്നു. സംസ്ഥാന പാതയോരത്തെ ബാറായതു കൊണ്ടു തന്നെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ഈ ബാറും അടച്ചുപൂട്ടി.
ഇതോടെ തൊഴിൽ നഷ്ടപ്പെട്ട വിഷമത്തിൽ സുഹൃത്തുക്കളോടു പറഞ്ഞ ശേഷമാണ് അലക്‌സാണ്ടർ കഴിഞ്ഞ മൂന്നിനു വിഷം കഴിച്ചത്. അവശനിലയിൽ കണ്ടെത്തിയ ഇദ്ദേഹത്തെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഇന്നലെ മരിക്കുകയായിരുന്നു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. പരേതനായ ജോർജിന്റെയും കുഞ്ഞമ്മയുടെയും മകനാണ് അവിവാഹിതനായ അലക്‌സാണ്ടർ ജോർജ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here