കാളീ ദേവിയെ പ്രീതിപ്പെടുത്താൻ മകൻ ക്ഷേത്രത്തിനുള്ളിൽ അമ്മയുടെ തലയറുത്തു; യുവാവ് അറസ്റ്റിൽ; കുടുംബത്തിന്റെ ഐശ്വര്യത്തിനു ദേവി പറഞ്ഞതെന്നു യുവാവ്

കൊൽക്കത്ത: കാളീ ദേവിയെ പ്രീതിപ്പെടുത്താൻ മകൻ കാളീക്ഷേത്രത്തിൽ വച്ച് അമ്മയെ കഴുത്തറുത്ത് ബലി നൽകി. പശ്ചിമ ബംഗാളിലെ പുരുലിയ ജില്ലയിലാണ് മനഃസാക്ഷി മരവിക്കുന്ന കൊടുംക്രൂരകൃത്യം അരങ്ങേറിയത്. ഫുലി മഹാതോ എന്ന മധ്യവയസ്‌കയാണ് മകന്റെ ക്രൂരതയ്ക്കിരയായി കൊല ചെയ്യപ്പെട്ടത്. മകൻ നാരായൺ മഹാതോ (35) യെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

കാളീദേവിയെ പ്രീതിപ്പെടുത്തുന്നതിനാണ് നാരായൺ അമ്മയെ കഴുത്തറുത്തു കൊന്നതെന്നു പൊലീസ് പറഞ്ഞു. ക്ഷേത്ര പരിസരം വൃത്തിയാക്കുന്നതിനിടെ നാരായൺ അമ്മയുടെ കഴുത്തറുക്കകുയായിരുന്നു. കാളീദേവി തന്റെ സ്വപ്‌നത്തിൽ പ്രത്യക്ഷപ്പെടുകയും സമ്പൽസമൃദ്ധി ഉണ്ടാകാൻ അമ്മയെ തലയറുത്ത് ബലി നൽകാൻ ആവശ്യപ്പെട്ടതായും നാരായൺ പറഞ്ഞു. അങ്ങനെ ചെയ്താൽ വീടിന്റെ പരിസരത്ത് ഒളിഞ്ഞിരിക്കുന്ന നിധി തനിക്കു ലഭിക്കുമെന്നു ദേവി പറഞ്ഞതായും ഇയാൾ പൊലീസിനോടു ചോദ്യം ചെയ്യലിൽ സമ്മതിച്ചു.

കൊലയ്ക്കു ശേഷം രക്തത്തിൽ കുളിച്ച ആയുധവുമായി ജ്യേഷ്ഠന്റെ വീട്ടിലേക്കാണ് നാരായൺ മുങ്ങിയത്. കാളിദേവിയുടെ മുന്നിൽ വെച്ച് അമ്മ സ്വയം തലയറുത്ത് ജീവത്യാഗം ചെയ്‌തെന്നാണ് ജ്യേഷ്ഠനോട് നാരായൺ ആദ്യം പറഞ്ഞത്. രക്തത്തിൽ കുളിച്ചുകിടന്ന അമ്മയുടെ തല നേരിട്ട കണ്ട സഹോദരൻ സംഭവം പൊലീസിൽ അറിയിക്കുകയായിരുന്നു.

നാരായണിന്റെ വാദത്തിൽ സംശയം തോന്നിയ പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News